ബിഷപ്പില്‍ നിന്ന് കന്യാസ്ത്രീക്ക് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ബാംഗ്ലൂരിലെ കന്യാസ്ത്രീകളിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും കിട്ടിയില്ലെന്ന് അന്വേഷണസംഘം
കൊച്ചി: ജലന്ധർ ബിഷപ്പിനെ ചോദ്യംചെയ്യാനുള്ള പോലീസിൻറെ യാത്ര വൈകും. ബിഷപ്പിന്റെ പരാതിയും പരിശോധിച്ചശേഷം മാത്രം യാത്രയെന്നാണ് വിശദീകരണം. കന്യാസ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവാവിനെ പൊലീസ് ചോദ്യം ചെയ്യും. ഡൽഹിയിൽ കഴിയുന്ന യുവാവിനോട് അന്വേഷണസംഘത്തിന് മുന്നിലെത്താൻ പൊലീസ് നോട്ടീസ് നൽകി. രണ്ടുദിവസത്തിനുള്ളിൽ എത്തണമെന്നാണ് നിർദ്ദേശം. ബാംഗ്ലൂരിലെ കന്യാസ്ത്രീകളിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് അന്വേഷണസംഘം വിശദമാക്കുന്നു.
അതേസമയം കുറവിലങ്ങാട് മഠത്തിനു സുരക്ഷ ഏര്പ്പെടുത്തി. ബിഷപ്പില് നിന്ന് കന്യാസ്ത്രീക്ക് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ. നേരത്തെ അന്വേഷണസംഘം ബംഗളുരുവിൽ എത്തി 2 കന്യാസ്ത്രീകളുടെ മൊഴിയെടുത്തിരുന്നു.
കന്യാസ്ത്രീ പരാതിയിൽ പറയുന്ന കാലഘട്ടത്തിൽ മഠത്തിൽ ഉണ്ടായിരുന്ന കന്യാസ്ത്രീകളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
ബിഷപ്പ് മഠത്തിലെത്തിയതിന് മൊഴിയിൽ കന്യാസ്ത്രീകള് സ്ഥിരീകരിച്ചു.
