കുട്ടിയുടെ ചെരിപ്പും ബാഗും കൊല്ലം ബീച്ചില്‍ നിന്ന് ഇന്നലെ കണ്ടെടുത്തിരുന്നു
കൊല്ലം: അഞ്ചാലുമൂട് സ്വദേശിയായ പെണ്കുട്ടിയുടെ തിരോധാനത്തില് ദുരൂഹതയെന്ന് ബന്ധുക്കള്. പഠിക്കാൻ പോയ കുട്ടിയുടെ ചെരിപ്പും ബാഗും കൊല്ലം ബീച്ചില് നിന്ന് ഇന്നലെ കണ്ടെടുത്തിരുന്നു. കൊല്ലം അഞ്ചാലുമൂട് നീരാവില് സ്വദേശിയായ ഷബ്ന കഴിഞ്ഞ 17 ന് വീട്ടില് നിന്ന് പിഎസ് സി കോച്ചിംഗ് ക്ലാസിലേക്ക് പോയതാണ്. പിന്നീട് തിരിച്ചെത്തിയിട്ടില്ല.
ക്ലാസിലെത്തിയിരുന്നതായി സഹപാഠികളും അധ്യാപകരും പറയുന്നു. പിന്നീട് എങ്ങോട്ടേക്ക് പോയെന്ന് വിവരമില്ല. പൊലീസ് അന്വേഷണത്തിലും കാര്യമായ സൂചനയൊന്നും കിട്ടിയില്ല. സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചപ്പോള് ഷബ്ന കൊല്ലം ബീച്ചിലേക്ക് പോയതായി മനസിലായി.
സംഭവുമായി ബന്ധപ്പെട്ട് ഷബ്നയുടെ സുഹൃത്തക്കളായ ചിലരെ ചോദ്യം ചെയ്തു. വര്ക്കല വരെ പൊലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണം കാര്യക്ഷമമാക്കാൻ സിറ്റി പൊലിസ് കമ്മീഷണര്ക്ക് കുടുംബം പരാതി നല്കി.
