ആര്‍എസ്എസ് കാര്യവാഹകിന്‍റെ കൊലപാതകം: പ്രതികളെ പിടിച്ചത് സാഹസികമായി
തിരുവനന്തപുരം: ആർഎസ്എസ് കാര്യവാഹകിന്‍റെ കൊലപാതകത്തിലെ പ്രതികളെ പുലർച്ച സാഹസികമായാണ് പൊലീസ് പിടികൂടിയത്. കള്ളിക്കാട് പുലിപ്പാറയിൽ ഒളിച്ചിരുന്ന പ്രതികളെ പിടിക്കാൻ നാട്ടുകാരും പൊലീസിനെ സഹായിച്ചു. പ്രതികളെ പിടികൂടുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
കൊലപാതകത്തിന് ശേഷം പുലിപ്പാറയിലേക്ക് മുങ്ങിയ പ്രതികളെ ഷാഡോ പൊലീസ് ഓടിച്ച് പിടികൂടുകയായിരുന്നു. പ്രതികള്‍ ഒളിച്ചിരുന്ന വീട് പൊലീസുകാരും നാട്ടുകാരും വളഞ്ഞപ്പോഴാണ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്. നാലു പ്രതികള്‍ അടുത്തുള്ള പള്ളിയിലേക്ക് ഓടി കയറി. ആറാധനക്കെത്തിവരുടെ സഹോയത്തെടെയാണ് മണികുട്ടനടക്കമുള്ള പ്രതികളെ പൊലീസ് കീഴ്പ്പെടുത്തിയത്.
ഇന്നലെ രാത്രിയിൽ പൊലീസിൻറെ കസ്റ്റഡിലായ ഗിരീഷിൽ നിന്നാണ് ഒളിയിടത്തെ കുറിച്ചുള്ള സൂനകള്‍ ലഭിക്കുന്നത്. പുലിപ്പാറയിൽ സാജുയെന്നയാളിൻറെ വീട്ടിനു സമീപം പലർച്ചെ പ്രതികളുടെ ബൈക്കുകള്‍ കണ്ടെത്തി. സാജുവിനെ ചോദ്യം ചെയ്തപ്പോഴാണ് ആളൊഴിഞ്ഞ സ്ഥലത്തുള്ള കുടുബംവീട്ടിൽ പ്രതികളിള്ള വിവരം ലഭിക്കുന്നത്.
പ്രതികളെ എ.ആർ. ക്യാമ്പിലെത്തിച്ച് ഐജി മനോജ് എബ്രഹാമിൻറെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. മണികുട്ടൻ- വിജിത്,പ്രമോദ്,എബി, സിബി,വിപിൻഎന്നിവരാണ് കൊലപാകത്തിൽ നേരിട്ട് പങ്കെടുത്തത്.