പ്രതിമകള്‍ നശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് ആര്‍എസ്എസ്
ദില്ലി:തമിഴ് വിപ്ലവ നേതാവ് പെരിയാര് ഇ.വി.രാമസ്വാമിയുടെ പ്രതിമ തകര്ത്തത് ആര്എസ്എസ് നിര്ദ്ദേശ പ്രകാരമെന്ന് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി.ത്രിപുരയില് ലെനിന്റെ പ്രതിമകള് തകര്ത്ത ആര്എസ്എസും ബിജെപിയും അവരുടെ ആശയങ്ങളെ എതിര്ക്കുന്നവരുടെ പ്രതിമകള് കൂടി നശിപ്പിക്കാന് നിര്ദ്ദേശം നല്കിയിട്ടുണ്ട്.
ദളിതര്ക്കായി പ്രവര്ത്തിച്ച സാമൂഹ്യ പരിഷ്കര്ത്താവ് പെരിയാറിന്റെ പ്രതിമ തകര്ത്തത് ഇവരുടെ നിര്ദ്ദേശ പ്രകാരമാണെന്നും രാഹുല് ട്വിറ്ററില് കുറിച്ചു.തമിഴ്നാട്ടിലെ പുതുക്കോട്ടൈയില് സ്ഥാപിച്ച പെരിയാര് പ്രതിമയാണ് തലയറുത്ത നിലയില് കണ്ടെത്തിയത്. സംഭവത്തില് പോലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു.
ത്രിപുര തെരഞ്ഞെടുപ്പില് ബിജെപി വിജയിച്ച ശേഷം ലെനിന്റെ പ്രതിമകള് സംസ്ഥാനത്ത് വ്യാപകമായി ആക്രമിക്കപ്പെട്ടതോടെയാണ് രാജ്യവ്യാപകമായി പ്രതിമകള് തകര്ക്കപ്പെടുന്ന പ്രവണത തുടങ്ങിയത്. പെരിയാര്, ഗാന്ധിജി, അബേദ്ക്കര്, ശ്യാമപ്രസാദ് മുഖര്ജി തുടങ്ങിയവരുടെ നിരവധി പ്രതിമകള് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് പിന്നീടുള്ള ദിവസങ്ങളില് തകര്ക്കപ്പെട്ടിരുന്നു.
ഒടുവില് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിഷയത്തില് പ്രതിഷേധമറിയിക്കുകയും പ്രതിമകളുടെ സുരക്ഷ ഉറപ്പാക്കാന് സംസ്ഥാനങ്ങളോട് കേന്ദ്രം കര്ശനമായി ആവശ്യപ്പെടുകയും ചെയ്തതോടെയാണ് അക്രമങ്ങള്ക്ക് അവസാനമായത്.
