തിരുവനന്തപുരം: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂഷണം ചെയ്തതായി സരിത എസ് നായര്‍. മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയിലാണ് ഇക്കാര്യം ആരോപിക്കുന്നത്. ഉമ്മന്‍ചാണ്ടി ചൂഷണം ചെയ്ത വിവരം, അന്വേഷണസംഘത്തലവാനായിരുന്ന ഹേമചന്ദ്രനോട് പറഞ്ഞിരുന്നെങ്കിലും അത് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നാണ് മറുപടി നല്‍കിയതെന്നും സരിത ആരോപിക്കുന്നു. മുന്‍ അന്വേഷണത്തില്‍ വീഴ്‌ചയുണ്ടായതായി സരിത കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പീഡനക്കേസുകളില്‍ നടപടി വേണമെന്നും കത്തില്‍ സരിത ആവശ്യപ്പെട്ടു. കത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സരിത നല്‍കിയ കത്ത് മുഖ്യമന്ത്രി, ഡിജിപിക്ക് കൈമാറി. നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍, സാമ്പത്തികതട്ടിപ്പ്, പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ എന്നിവ ഉള്‍പ്പടെ സരിത കത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. സരിതയുടെ സഹായി മുഖേനയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

കത്തിന്റെ പൂര്‍ണരൂപം ചുവടെ...