കഴിഞ്ഞ ആഗസ്തിലെ കണക്കു പ്രപകാരമുള്ളതാണ് ഈ കണക്ക്. സൗദിയിലെ തൊഴിൽ രഹിതരിൽ 7.7 ശതമാനം വിദേശികളാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വിദേശിയരായ തൊഴില്‍രഹിതരുടെ എണ്ണത്തില്‍ 38 ശതമാനത്തിന്റെ വര്‍ധവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 35500 പേര്‍ക്കാണ് തൊഴില്‍നഷ്ടമായത്.

സംഘര്‍ഷങ്ങള്‍നടക്കുന്ന സിറിയ, യമന്‍തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകരുട എണ്ണം വര്‍ധിച്ചത് വിദേശ തൊഴില്‍രഹിതരുടെ എണ്ണത്തിലുള്ള വര്‍ധനവിനു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അതേ സമയം കൃത്യമായ ജോലിയില്ലാതെ ഫ്രീ വിസ എന്ന പേരിൽ അറിയപ്പെടുന്നവരുടെ എണ്ണം ഇപ്പോഴും രാജ്യത്ത് കൂടുതലാണെന്ന് ശൂറാ കൗണ്‍സില്‍മാനവ വിഭവശേഷി സമിതി അംഗം ഡോ. മുഹമ്മദ് അല്‍ഹുനൈസി അഭിപ്രായപ്പെട്ടു.