കാലവർഷം പടിവാതിൽക്കൽ; തലസ്ഥാനത്ത് കടലേറ്റം
- ശംഖുമുഖം, പൂന്തുറ, വലിയ തുറ മേഖലകളില്‍ ശക്തമായ കടലേറ്റമാണ്
തിരുവനന്തപുരം: കാല വർഷം പടിവാതിൽക്കൽ എത്തി നിൽക്കെ തലസ്ഥാനത്തെ തീരമേഖലയിൽ വ്യാപകമായി കടൽ കയറി. ശംഖുമുഖം തീരം മുഴുവൻ തിരയെടുത്തിരിക്കുകയാണ്. അതേസമയം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനുള്ള നിയന്ത്രണവും തുടരുകയാണ്. ശംഖുമുഖം, പൂന്തുറ, വലിയ തുറ മേഖലകളില്‍ ശക്തമായ കടലേറ്റമാണ്.
അഞ്ചു മീറ്റർ ഉയരത്തിൽ വരെ തിര അടിക്കുന്നുണ്ട്. ശംഖുമുഖം ബീച്ചിലെ മണൽ തിട്ടകൾ മുഴുവൻ വൻ തിരകൾ വിഴുങ്ങി. ബീച്ചിലെ നടപ്പാതയിലേക്കും വൻ തിരകള്‍ അടിക്കുന്നുണ്ട്. ഇതേതുടര്‍ന്ന് സഞ്ചാരികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചത്തേക്ക് കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൂടി എത്തിയതോടെ തീരത്ത് വീണ്ടും വറുതിയുടെ കാലമായി.
ശംഖുമുഖം വിമാനത്താവളം റോഡിന്‍റെ കൂടുതൽ ഭാഗം തിരയിൽ ഇടിഞ്ഞു തുടങ്ങി. ഇരന്നൂറു മീറ്ററിലധികം ദൂരം കമ്പിവേലി കെട്ടി അടച്ചിരിക്കുകയാണ്. റോഡില്‍ കൂടുതല്‍ വിള്ളലുകള്‍ ഉണ്ടാകുകയും സുരക്ഷാ ഭിത്തികളും തിരയെടുത്തു.