തിരൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിപിന്റെ കൊലപാതകത്തില്‍ ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പൊലീസ് പിടിയിലായി.കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത മൂന്ന് പേരും സഹായിച്ച മൂന്നു പേരുമാണ് പിടിയിലായത്.ഇവരുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും. മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ ഫൈസലിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് കേസിലെ രണ്ടാംപ്രതിയായ വിപിനെ കൊലപെടുത്തിയതെന്ന് കസ്റ്റഡിയിലുള്ളവര്‍ പൊലീസിനോട് സമ്മതിച്ചു. കൊലപാതത്തിലെ ഗൂഢാലോചനയെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബഹ്‌റയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.