സൊമാലിയന്‍ ബോംബ് സ്ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം 276 ആയി
സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 276 ആയി. 500 ലേറെ പേർക്ക് പരിക്കേറ്റു. വിദേശകാര്യമന്ത്രാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച ലോറി പൊട്ടിത്തെറിക്കുകയായിരുന്നു. സഫോടനത്തിന്റെ ഉത്തരവാദിത്തം ആരും എറ്റെടുത്തിട്ടില്ലെങ്കിലും അൽ ഷബാബ് എന്ന ഭീകരസംഘടനയാണ് ആക്രമണത്തിനുപിന്നിലെന്നാണ് നിഗമനം. സൊമാലിയൻ പ്രതിരോധമന്ത്രിയും സൈനികമേധാവിയും രാജിവെച്ച് രണ്ടുദിവസത്തിനുശേഷമാണ് സ്ഫോടനം നടന്നത്. ദുരന്തത്തെത്തുടർന്ന് രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.