ചെന്നൈ: തമിഴ്‍നാട് മുഖ്യമന്ത്രിയായി ശശികലയുടെ സത്യപ്രതിജ്‍ഞ നാളെ ഉണ്ടാകില്ലെന്ന് സൂചന. ശശികലയ്ക്കെതിരായ കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ ഗവർണർ നിയമോപദേശം തേടിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദില്ലിയിൽ നിന്ന് ഗവർണർ മുംബൈയിലേക്ക് മടങ്ങി .

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനധികൃത സ്വത്തുസമ്പാദനക്കേസിൽ വിധി വരുന്നതുവരെ ശശികലയുടെ സതൃപ്രതിജ്ഞ നടപ്പാക്കരുതെന്ന് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹർജി നല്‍കിയിരുന്നു.

കൂടാതെ ശശികലയ്ക്കെതിരെ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍നിന്ന് പ്രതിഷേധം ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ സിനിമ മേഖലയിലും സാമൂഹികമാധ്യമങ്ങളിലും എതിര്‍പ്പ് കനക്കുകയാണ്.