ഒരുവര്‍ഷമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വിവരം പുറത്തറിഞ്‍ത് ഗര്‍ഭിണിയായപ്പോള്‍

ആലപ്പുഴ : വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ രണ്ടു പേരെ തൂക്കുന്നപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു. ഒരാള്‍ ഒളിവിലാണ്. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടതായി സംശയമുണ്ടെന്നും പോലീസ് പറഞ്ഞു. പല്ലന പുലത്തറ പുളിമൂട്ടില്‍ മനു (19), മുണ്ടൂചിറയില്‍ മനീഷ് (24) എന്നിവരാണ് അറസ്റ്റിലായത്. പരിസരവാസിയായ വിഷ്ണു ഒളിവിലാണ്. 

ഒരു വര്‍ഷമായി സംഘം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിവരികയായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാമ് പീഡന വിവരം പുറത്തറിഞ്ഞത്.

 പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്നും ഗര്‍ഭിണിയാണെന്നും മനസ്സിലാക്കിയ ഡോക്ടര്‍ വിവരം പൊലീസില്‍ അറിയിച്ചു. എസ് ഐ രാജേന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തിതിലായിരുന്നു അന്വേഷണം. അതിനിടെ പെണ്‍കുട്ടി കോടതിയില്‍ രഹസ്യമൊഴിയും നല്‍കി. ഒരു വര്‍ഷം മുമ്പു മുതലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഇപ്പോള്‍ 18 വയസുണ്ട്.