ഫാത്തിമാ മാതാ കോളജിലെ വിദ്യാർഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്തത് അധ്യാപകരുടെ കടുത്ത മാനസിക പീഡനം മൂലമാണെന്ന് പിതാവ് രാധാകൃഷ്ണൻ. കോളജ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ പ്രവർത്തനത്തിൽ വിശ്വാസമില്ല. കുറ്റക്കാര്‍ക്ക് ശിക്ഷവാങ്ങി നൽകാൻ നിയമ പോരാട്ടത്തിനൊ രുങ്ങുകയാണ് രാഖി കൃഷ്ണയുടെ കുടുംബം.
കൊല്ലം: ഫാത്തിമാ മാതാ കോളജിലെ വിദ്യാർഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്തത് അധ്യാപകരുടെ കടുത്ത മാനസിക പീഡനം മൂലമാണെന്ന് പിതാവ് രാധാകൃഷ്ണൻ. കോളജ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ പ്രവർത്തനത്തിൽ വിശ്വാസമില്ല. കുറ്റക്കാര്‍ക്ക് ശിക്ഷവാങ്ങി നൽകാൻ നിയമ പോരാട്ടത്തിനൊ രുങ്ങുകയാണ് രാഖി കൃഷ്ണയുടെ കുടുംബം.
19 വർഷം താലോലിച്ച് വളർത്തിയ മകൾ മരണത്തിനു കീഴടങ്ങിയത് നേരിൽ കണ്ട ഒരച്ഛന്‍റെ വിലാപമാണിത്. പ്ളസ് ടു പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് വാങ്ങി ജയിച്ച രാഖി കൃഷ്ണ കോപ്പിയടിക്കില്ലെന്ന് പിതാവ് ഉറപ്പിച്ചു പറയുന്നു. മകൾക്ക് അധ്യാപകരിൽ നിന്ന് ക്രൂരമായ മാനസിക പീഡനം ഏൽക്കേണ്ടി വന്നതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഈ അച്ഛൻ ഉറച്ചു വിശ്വസിക്കുന്നു.
സംഭവത്തിനു ശേഷം കോളജിന്‍റെ ഒരു പ്രതിനിധി പോലും ബന്ധപ്പെട്ടിട്ടില്ല. കോളജ് നിയോഗിച്ച അന്വേഷണ കമ്മീഷനിൽ വിശ്വാസമില്ല. മാനേജ്മെന്‍റ് നിയോഗിച്ച അന്വേഷണകമ്മീഷൻ അവർക്ക് അനുകൂലമായ റിപ്പോർട്ടേ തയാറാക്കൂ എന്നും രാധാകൃഷ്ണൻ പറയുന്നു. സ്വന്തം മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ എത്തിക്കാൻ ഏതറ്റം വരെയും പോകാൻ തയാറെടുക്കുകയാണ് രാഖിയുടെ പിതാവ്. മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ഉടൻ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
