പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജ് അധികൃതരുടെ പങ്കിനെപ്പറ്റി ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്തെ 155 എഞ്ചിനീയറിങ് കോളേജുകളിലും സര്‍വ്വകലാശാല നിയോഗിക്കുന്ന വിദഗ്ധ സംഘം ഉടന്‍ പരിശോധന നടത്തും. ഇവര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കോളേജുകളുടെ അഫിലിയേഷന്‍ ഇനി സര്‍വ്വകലാശാല പുതുക്കി നല്‍കുകയുള്ളൂ. സാങ്കേതിക സര്‍വ്വകലാശാലാ പരീക്ഷാ കണ്‍ട്രോളറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം നെഹ്‍റു കോളേജ് സന്ദര്‍ശിച്ചിരുന്നു. ഓംബുഡ്സാമാനെ നിയോഗിക്കാനുള്ള സര്‍വ്വകലാശാലയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സ്വാശ്രയ എഞ്ചിനീയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ പ്രതികരിച്ചു.