ഹൈദരാബാദ്: മകനെ കഴുത്തിന് വെട്ടി പരിക്കേല്‍പ്പിച്ച പിതാവ് പിടിയില്‍. ഭാര്യയുടെ ജാരനാണെന്ന് കരുതിയാണ് അമ്മയ്ക്ക് ഒപ്പം ഉറങ്ങുകയായിരുന്നു 14 വയസ്സുകാരനെ പിതാവ് മഴുകൊണ്ട് വെട്ടിയത്. മകനെ ഗുരുതര പരിക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയെ കുര്‍ണൂല്‍ ജില്ലയിലെ ഗുട്ടുപാലെ ഗ്രാമത്തില്‍ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. 

ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളായിരുന്നു സോമണ്ണ. ഈ സംശയം മനസ്സില്‍ വെച്ച് വീട്ടില്‍ പ്രവേശിച്ചപ്പോഴാണ് ഭാര്യയ്‌ക്കൊപ്പം ആരോ കിടക്കുന്നത് സോമണ്ണയുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ മുന്‍പിന്‍ നോക്കാതെ മഴുവെടുത്ത് ആക്രമിക്കുകയായിരുന്നു. മകനാണെന്ന് തിരിച്ചറിഞ്ഞതും സോമണ്ണ വികാരാധീനനായി.അച്ഛന്‍റെ ആക്രമണത്തില്‍ 14കാരനായ പരശുറാമിന്‍റെ കൈക്കും തോളെല്ലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ കുറെ മാസങ്ങളായി അച്ഛനും മകനും തമ്മില്‍ വീട്ടില്‍ നിരന്തര തര്‍ക്കങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. സോമണ്ണയ്‌ക്കെതിരെ ഐപിസി 307 പ്രകാരം കേസെടുത്തു.