ദമസ്കസ്: സിറിയയിൽ സ്ഫോടനത്തിൽ 44 പേർ കൊല്ലപ്പെട്ടു. വടക്ക് കിഴക്കൻ സിറിയയിലെ കുർദ് നിയന്ത്രണത്തിലുള്ള ഖമിഷ്ലിയിലാണ് സഫോടനം നടന്നത്. സിറിയയിലെ ഔദ്യോഗിക ചാനലാണ് വാർത്ത പുറത്ത് വിട്ടത്. സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് കുർദ് സുരക്ഷാ ആസ്ഥാനത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു.

ഇതിനിടെ തുര്‍ക്കി അതിര്‍ത്തിയിലെ ഹസാകെ പ്രവിശ്യയില്‍ മറ്റൊരു സ്‌ഫോടനവും നടന്നു. മോട്ടോര്‍ ബൈക്കില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

ഈ മേഖലയിൽ മുമ്പും ഐ എസ് ആക്രമണം നടത്തിയിരുന്നു. സിറിയയുടെ വടക്കൻ പ്രദേശങ്ങളിൽ കുർദുകളുടെ പിന്തുണയോടെ അമേരിക്ക നേതൃത്വത്തില്‍ സഖ്യകക്ഷികൾ വ്യോമാക്രമണം നടത്തുന്നുണ്ട്. കുര്‍ദ്ദുകള്‍ക്കെതിരെ വ്യാപകമായ ആക്രമണമാണ് ഐഎസ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്കയുടെ പിന്തുണയോടെ കുര്‍ദിഷ് പോരാളികളും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസും ഹസാകെയില്‍ ആക്രമണം നടത്തിയിരുന്നു.