തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി സ്ഥാനങ്ങള്‍ നേടിയെടുക്കുകയെന്ന ലക്ഷ്യമാണ് ബിജെഡിഎസിന്.
ചെങ്ങന്നൂര്: നിര്ണ്ണായകമായ ബിഡിജെഎസ് സംസ്ഥാന കൗണ്സില് യോഗം ഇന്ന് ചെങ്ങന്നൂരില് ചേരും. ഉപതെരഞ്ഞെടുപ്പില് സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് യോഗം ചര്ച്ച ചെയ്യും. കടുത്ത തീരുമാനങ്ങളുണ്ടാകില്ലെന്ന പ്രതീക്ഷയാണ് ബിജെപിക്ക്. ബോര്ഡ്, കോര്പ്പറേഷന് സ്ഥാനങ്ങള് കിട്ടാതെ വന്നതോടെയാണ് ബിജെഡിഎസ്, ബിജെപിയുമായി ഇടഞ്ഞത്.
പ്രതിഷേധമെന്നവണ്ണം ബിജെഡിഎസ്ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്നിന്ന് പൂര്ണ്ണമായും വിട്ടുനില്ക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷന് അമിത് ഷായുമായി ബിജെഡിഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര് വെള്ളാപ്പള്ളി ചര്ച്ച നടത്തിയെങ്കിലും പരിഹാരമായിട്ടില്ല. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് കൂടുതല് സമ്മര്ദ്ദം ചെലുത്തി സ്ഥാനങ്ങള് നേടിയെടുക്കുകയെന്ന ലക്ഷ്യമാണ് ബിജെഡിഎസിന്.
തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില് മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യണമെന്ന പൊതുവികാരമാണ് ബിജെഡിഎസിന്. ഇന്ന് വൈകീട്ട് 3 മണിക്ക് ചേരുന്ന സംസ്ഥാന കൗണ്സില് ഇക്കാര്യം ചര്ച്ച ചെയ്യുമെന്നും തുഷാര് വെള്ളാപ്പള്ളി പറഞ്ഞു. കര്ണ്ണാടകത്തിലെ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ദേശീയ നേതൃത്വം ഇടപെട്ട് ബിജെഡിഎസിമായുള്ള പ്രശ്നങ്ങള് പരിഹരിക്കുമെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രതീക്ഷയെന്ന് പി.എസ്.ശ്രീധരന് പിള്ള പറഞ്ഞു.
