ദില്ലി: കേരളത്തിന് 700 കോടി നല്‍കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ചെയ്തിട്ടില്ലെന്ന് യുഎഇ. ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ മുഹമ്മദ് സാല അഹമ്മദ് അല്‍ജല ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം കേരളത്തിന് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാനായി ഒരു അടിയന്തരസഹായസമിതിക്ക് യുഎഇ സര്‍ക്കാര്‍ ഒരു അടിയന്തരസമിതിക്ക് രൂപം കൊടുത്തിട്ടുണ്ടെന്നും ഇവരുടെ ശുപാര്‍ശകള്‍ അനുസരിച്ചുള്ള സഹായം യുഎഇ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ദില്ലി: കേരളത്തിന് എഴുന്നൂറ് കോടി രൂപയുടെ ധനസഹായം നല്കാൻ ഔദ്യോഗിക തീരുമാനമില്ലെന്ന് യുഎഇ. കേരളത്തെ സഹായിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുകയാണ് ചെയ്തതെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ അഹമ്മദ് അൽ ബന്ന അറിയിച്ചു.

യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയുമായി നടത്തിയ സംഭാഷണത്തിൽ എഴുന്നൂറ് കോടിയുടെ ധനസഹായം മുന്നോട്ടു വച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു രാജ്യത്തിൻറെയും ധനസഹായം സ്വീകരിക്കില്ലെന്ന് പിന്നീട് വിദേശകാര്യമന്ത്രാലയം പ്രസ്താവനയും ഇറക്കിയിരുന്നു.

ഇന്ത്യയെ സഹായിക്കാൻ യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായി ഷെയ്ക് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഒരു അടിയന്തര സഹായസമിതി രൂപീകരിച്ചിട്ടുണ്ടെന്നും. ഈ സമിതി ദുരിതാശ്വാസത്തിന് വേണ്ട ഫണ്ടും സാമഗ്രികളും ശേഖരിച്ചു വരികയാണെന്നുമാണ് യുഎഇ അംബാസിഡര്‍ പറയുന്നത്. അതല്ലാതെ 700 കോടി നല്കുമെന്ന പറഞ്ഞിട്ടില്ലെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ അഹമ്മദ് അൽ ബന്ന ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. 

അംബാസിഡറുടെ പ്രസ്താവന പുറത്തുവന്നതോടെ സംസ്ഥാനസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തു വന്നിട്ടുണ്ട്. മുഖ്യമന്ത്രി എന്തടിസ്ഥാനത്തിലാണ് തുക പറഞ്ഞതെന്ന് വിശദീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം യുഎഇ നല്‍കുന്ന സഹായം ഇന്ത്യ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

ഇന്ത്യയെ സഹായിക്കാനായി സമിതി രൂപീകരിക്കാനുള്ള യുഎഇ തീരുമാനത്തെ ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തിരുന്നു. എന്നാൽ പ്രധാനമന്ത്രിയും യുഎഇ ഭരണാധികാരികളുമായുള്ള സംഭാഷണത്തിൽ 700 കോടി എന്ന നിർദ്ദേശം വന്നോയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.