പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ കക്ഷിയായി മാറിയ തിരുവന്‍വണ്ടൂരില്‍ എന്ത് സംഭവിച്ചുവെന്ന് വിശദമായ പഠനം നടത്തണം.


ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചടി പ്രതീക്ഷിച്ചിരുന്നുവെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ള. മറ്റ് സ്ഥാനാര്‍ത്ഥികള്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ താന്‍ അതിന് മുതിരാതിരുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ കക്ഷിയായി മാറിയ തിരുവന്‍വണ്ടൂരില്‍ എന്ത് സംഭവിച്ചുവെന്ന് വിശദമായ പഠനം നടത്തണം. അവിടെ കോണ്‍ഗ്രസ് ദുര്‍ബലമായിരുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ ഇടത് മുന്നണിക്ക് മറിച്ചുകൊടുത്തു. ജനങ്ങളുടെ വോട്ടുകള്‍ സ്ഥായിയല്ല. പഞ്ചായത്തില്‍ രണ്ട് മുന്നണികള്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ ജനങ്ങള്‍ അവരെ പിന്തുണച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയമായി വലിയ മാറ്റങ്ങളുണ്ടായി. എസ്എന്‍ഡിപി യോഗത്തിന് അവരുടേതായ തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. പക്ഷേ അതെല്ലാം ബിജെപിയുടെ വോട്ടുകളെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.