ന്യൂഡല്‍ഹി: കശ്മീരിലെ ഉറിയിലെ ചാവേറാക്രമണത്തിൽ 3 സൈനികർ കൊല്ലപ്പെട്ടു; 15 സൈനികർക്ക് പരിക്കേറ്റു .സൈനിക ബ്രിഗേഡ് ആസ്ഥാനത്തിനുള്ളിലേക്ക് ഭീകരർ കടന്നുകയറിയതായി സംശയം.

ശ്രീനഗര്‍ - മുസഫറാബാദ് ഹൈവേയ്ക്കരികിലാണ് സൈനികകേന്ദ്രം. 12 ബ്രിഗേഡിന്‍റെ ആസ്ഥാനത്താണ് ആക്രമണം. പരിക്കേറ്റ സൈനികരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണരേഖക്ക് സമീപം സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. . ഇന്നു പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം.

ആക്രമണത്തില്‍ ചില ബാരക്കുകൾക്കു തീപിടിച്ചു. പ്രദേശത്ത് വൻ ശബ്ദത്തോടെ സ്ഫോടനങ്ങൾ നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്. ആക്രമണമത്തെ തുടർന്ന് സംസ്ഥാനത്ത് വൻ സുരക്ഷ സന്നാഹം സൈന്യം ഏർപ്പെടുത്തിയിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് റഷ്യയിലേക്കും യു.എസിലേക്കുമുള്ള യാത്ര റദ്ദാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഉന്നതതല യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.