Asianet News MalayalamAsianet News Malayalam

നഴ്സിങ് വിദ്യാർത്ഥിനികൾ 16 നായ്ക്കുട്ടികളെ തല്ലിക്കൊന്നു; സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ക്യാമ്പസിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും പകർത്തിയ രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.  25 സെക്കന്റോളം ദൈർഘ്യമുളള വീഡിയോ പുറത്തു വന്നതോടെ വിദ്യാർത്ഥിനികൾക്കെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു.

two women suspected of killing 16 puppies in kolkata
Author
Kolkata, First Published Jan 16, 2019, 11:51 AM IST

കൊൽക്കത്ത: പതിനാറു നായ്ക്കുട്ടികളെ അതിക്രൂരമായി അടിച്ചുകൊന്ന സംഭവത്തിൽ രണ്ട് നഴ്സിങ് വിദ്യാർത്ഥിനികളെ അറസ്റ്റ് ചെയ്തു. മുതുഷി മൊണ്ടൽ, ഷോമ ബർമൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ എ ആർ എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസമായിരുന്നു സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. സമൂഹമാധ്യമങ്ങളിൽ സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവതികൾക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

എ ആർ എസ് മെഡിക്കൽ കോളേജിലെ ഒന്നും രണ്ടും വർഷ നഴ്സിങ് വിദ്യാർത്ഥിനികളാണ് മുതുഷി മൊണ്ടലും ഷോമ ബർമനും. അന്വേഷണത്തിനൊടുവിൽ ആശുപത്രിയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നുമാണ് നായ്ക്കുട്ടികളുടെ ജഡം പൊലീസ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് എ ആര്‍ എസ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 

ക്യാമ്പസിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും പകർത്തിയ രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.  25 സെക്കന്റോളം ദൈർഘ്യമുളള വീഡിയോ പുറത്തു വന്നതോടെ വിദ്യാർത്ഥിനികൾക്കെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു.

Follow Us:
Download App:
  • android
  • ios