കൊട്ടാരക്കര: കൊല്ലം, കുളത്തൂപുഴ വനത്തിനുള്ളില്‍ അഞ്ജാത മൃതദേഹം. കല്ലുവെട്ടാംകുഴി മൂലക്കയം ഭാഗത്താണ് ഒരാഴ്ച പഴക്കമുള്ള പുരുഷ മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാകാമെന്നാണ് വനപാലകരുടേയും പൊലീസിന്റേയും നിഗമനം. കൈയും കാലും മൃതദേഹത്തില്‍ നിന്നും വേറിട്ട നിലയിലായിരുന്നു. വാരിയെല്ലുകള്‍ ഒടിഞ് തകര്‍ന്നിട്ടുണഅട്. കാട്ടുമാങ്ങ ശേഖരിക്കാന്‍ പോയ സമീപവാസികള്‍ മൃതദേഹം കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാട്ടാനക്കൂട്ടം സ്ഥിരമായെത്തുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.