നഴ്സിങ് റിക്രൂട്ട്മെന്റ് കേസിലെ മുഖ്യ പ്രതി ഉതുപ്പ് വർഗീസിനെ കൊച്ചിയിലെ സി ബി ഐ കോടതി റിമാൻഡ് ചെയ്തു.
നഴ്സിങ് റിക്രൂട്മെന്‍റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗ്ഗീസിനെ 29ന് കൊച്ചിയില്‍ സിബിഐ അറസ്റ്റു ചെയ്യുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞ് വച്ച് സിബിഐക്ക് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് സിബിഐ കസ്റ്റഡിയില്‍ വിടുകയുമായിരുന്നു.
ഈ മാസം 31നകം കീഴടങ്ങണമെന്ന് ഉതുപ്പ് വര്‍ഗ്ഗീസോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആസ്പത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിലായിരുന്നു ഉതുപ്പ് വര്‍ഗീസ് ആദ്യം തട്ടിപ്പ് നടത്തിയത്. കേസില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫ് മാത്യുവിനെ ഒന്നാം പ്രതിയാക്കി സിബിഐ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.കൊച്ചിയിലെ 'അല്‍ സറാഫ' എന്ന ഏജന്‍സി വഴി നടത്തിയ റിക്രൂട്ട്‌മെന്റില്‍ ഉതുപ്പ് വര്‍ഗീസ് 300 കോടി രൂപ തട്ടിയെടുത്തെന്നാണ് സിബിഐയുടെ കേസ്. കേസെടുത്തതിനു പിന്നാലെ അബുദാബിയിലേക്ക് കടന്ന ഉതുപ്പ് വര്‍ഗീസിനെ ഇന്റര്‍പോള്‍ കസ്റ്റഡിയിലെടുത്തിരുന്നു.
