കോടതി റിപ്പോര്‍ട്ടിംഗിന് നിയമബിരുദം; യുക്തിക്ക് നിരക്കാത്തതെന്ന് വി ഡി സതീശന്‍
തീരുമാനം തൊഴിലെടുക്കാനുള്ള മൗലികാവകാശത്തിന്‍റെ ലംഘനമാണെന്നും യുക്തിക്ക് നിരക്കാത്തതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ക്ഷേത്രം സംബന്ധിച്ച കേസ് 5 വർഷം ശാന്തിക്കാരനായി ജോലി ചെയ്ത ജഡ്ജി പരിഗണിച്ചാൽ മതിയെന്ന് പറഞ്ഞാൽ അംഗീകരിക്കുമോയെന്നും സതീശൻ ചോദിച്ചു. കൊച്ചിയില്‍ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു സതീശന്‍.