അന്വേഷണ ഉദ്യോഗസഥന്റെ വസ്തുതാ റിപ്പോർട്ടും അതിൻമേൽ വിജിലൻസ്ഡയറക്ടറുടെ അഭിപ്രയവുമൊന്നും ഇനി മുതൽ കുറ്റപത്രത്തിൽ വേണ്ട.
തിരുവനന്തപുരം: പ്രതികള്‍ക്കനുകൂലമായ വസ്തുകളും കുറ്റപത്രത്തിൽ ഉള്‍പ്പെടുത്തണമെന്ന വിജിലൻസ് ഡയറക്ടർ ഡോ.എൻ.സി.അസ്താനയുടെ ഉത്തരവ് വിവാദമാക്കുന്നു. പ്രതിക്കനുകൂലമായ വസ്തുകള്‍ കുറ്റപത്രത്തിൽ ഉൾപ്പെടുത്തുന്നത് വിചാരണയക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
നിയമോപദേശകരുടെ ഉപദേശമൊന്നും അന്വേഷണ ഉദ്യോഗസ്ഥ- ഉദ്യോഗസ്ഥൻ ചെവിക്കോള്ളേണ്ടതില്ലെന്ന വിവാദ സർക്കുലറിനു പിന്നാലെയാണ് കുറ്റപത്രം തയ്യാറാകുന്നതിനും അസ്താന വിവാദമാർഗ്ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിൽ സമർപ്പിച്ച പല കുറ്റപത്രങ്ങളും അപക്വവും വസ്തുനിഷ്ഠവുമല്ലെന്നാണ് വിജിലൻസ് മേധാവിയുടെ വിലയിരുത്തൽ. അന്വേഷണ ഉദ്യോഗസഥന്റെ വസ്തുതാ റിപ്പോർട്ടും അതിൻമേൽ വിജിലൻസ്ഡയറക്ടറുടെ അഭിപ്രയവുമൊന്നും ഇനി മുതൽ കുറ്റപത്രത്തിൽ വേണ്ട.
പ്രതികള്‍ക്കനുകൂലമായ സാക്ഷിമൊഴികളോ, വസ്തുതകളോ അന്വേഷണത്തിൽ കണ്ടെത്തുകയാണെങ്കിൽ അത് കുറ്റപത്രത്തിൽ ഉള്‍പ്പെടുത്തണം. പ്രതികള്‍ക്ക് ഇതേ കുറിച്ച് കോടതിയിൽ വ്യക്തമാക്കാനുള്ള അവസരം പ്രോസിക്യൂഷൻ നിഷേധിക്കരുത്. വസ്തുതള്‍ കണ്ടെത്തി അവതരിച്ചാൽ മതി,സ്വതന്ത്യവും നീതുപൂർവ്വമായ വിചാരണ വഴി കോടതി തീരുമാനമെടുക്കട്ടെയന്നാണ് അസ്താനയുടെ നിലപാട്.
നിയമപരമായ ഡയറക്ടറുടെ നിലപാട് ശരിയാണെങ്കിലും പ്രമാദമായ കേസുകളിൽ വിജിലൻസിന് ഇത് തിരിച്ചടിയുണ്ടാക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. കുറ്റപത്രത്തിൽ പ്രതിഭാഗത്തിന് അവസരങ്ങള്‍ തുറന്നിടുന്നതോടെ വിചാരണയിൽ ഇത് തിരിച്ചടിയുണ്ടാക്കും. മാത്രമല്ല പല അന്വേഷണ ഉദ്യോഗസ്ഥർക്കും ഈ സർക്കുലറിന്റെ മറവിൽ പ്രതിഭാഗത്തിന് സഹായകരമായ വസ്തുകളും മൊഴികളും ഉള്‍പ്പെടുത്താനുള്ള അവസരണവും ഭാവിയിൽ ഉണ്ടാകും.
