കൺമുന്നിൽ കത്തിയെരിഞ്ഞ് ചാരമായ തങ്ങളുടെ കളിപ്പാട്ടങ്ങൾക്ക് പകരമായി ഈ പാവകൾ ലഭിക്കുമ്പോൾ കുട്ടികളിൽ ഒരു ചെറു പുഞ്ചിരി വിടരുമെന്നാണ് ലബാക്കി മുത്തശ്ശി വിശ്വസിക്കുന്നത്.
ബെയ്റൂട്ട്: കുരുന്നുകളുടെ കണ്ണിലെ തിളക്കം കാണാൻ അവർക്ക് പ്രിയപ്പെട്ട പാവകളെ സമ്മാനമായി നൽകിയാൽ മതിയാകും. എന്നാൽ അത്രമേൽ പ്രിയപ്പെട്ട പാവകൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ അതെങ്ങനെ സഹിക്കും. അവരുടെ കണ്ണുതോരില്ല അല്ലേ! ഇതാ കുട്ടികളുടെ പുഞ്ചിരി മാത്രം കൊതിക്കുന്ന ഒരു മുത്തശ്ശി തന്റെ വാർദ്ധക്യ കാലത്തും പാവകളുണ്ടാക്കുകയാണ്, ബെയ്റൂട്ടിലെ ബോംബുസ്ഫോടനത്തിൽ കളിപ്പാട്ടങ്ങൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്കായി.
ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഓഗസ്റ്റ് നാലിനാണ് വൻ സ്ഫോടനമുണ്ടായത്. നൂറ് കണക്കിന് പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റു. കുറേ ഏറെ പേർക്ക് ഉറ്റവരെ നഷ്ടമായി. ഈ ദുരന്തഭൂമിയിൽ ബാക്കിയായ പെൺ കുഞ്ഞുങ്ങൾക്കായാണ് യൊലാന്റെ ലബാക്കി എന്ന കലാകാരി പാവകളെ ഉണ്ടാക്കുന്നത്.
സ്ഫോടനമുണ്ടായതിന്റെ പിറ്റേന്ന് അതായത് ഓഗസ്റ്റ് അഞ്ച് മുതൽ ലബാക്കി പുലർച്ചെ എഴുന്നേൽക്കും, പാവകളെ ഉണ്ടാക്കാൻ തുടങ്ങും. ഇതുവരെ 77 പാവകളെ ലബാക്കി നിർമ്മിച്ചു. ഇനിയും 23 എണ്ണം കൂടി ഉണ്ടാക്കേണ്ടതുണ്ട് ലബാക്കിക്ക്. ഓരോ പാവയിലും അത് എത്തിച്ചേരേണ്ട കുട്ടിയുടെ പേരെഴുതിയിട്ടുമുണ്ട്.
അക്രം നെഹ്മെ എന്നയാളാണ് ലബാക്കിയുടെ പാവനിർമ്മാണം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കൺമുന്നിൽ കത്തിയെരിഞ്ഞ് ചാരമായ തങ്ങളുടെ കളിപ്പാട്ടങ്ങൾക്ക് പകരമായി ഈ പാവകൾ ലഭിക്കുമ്പോൾ കുട്ടികളിൽ ഒരു ചെറു പുഞ്ചിരി വിടരുമെന്നാണ് ലബാക്കി മുത്തശ്ശി വിശ്വസിക്കുന്നത്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Nov 29, 2020, 2:04 PM IST
Post your Comments