ദില്ലി: നോട്ട് അസാധുവാക്കൽ തീരുമാനത്തെ വർഗ്ഗീയമായി ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമം ജനം പരാജയപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. നോട്ട് അസാധുവാക്കൽ തുടക്കം മാത്രമാണെന്നും കള്ളപ്പണവിരുദ്ധ നടപടികളിൽ നിന്ന് ഒരു കാരണവശാലും പിൻമാറില്ലെന്നും പ്രധാനമന്ത്രി മൻകി ബാത്തിൽ വ്യക്തമാക്കി. ഇതിനിടെ വണ്ടി ചെക്ക് നല്കുന്നുവരെ ജാമ്യം നല്കാതെ ജയിലിൽ അടയ്ക്കാനുള്ള വ്യവസ്ഥ കൊണ്ടു വരാൻ സർക്കാർ നീക്കം തുടങ്ങി.
വൻശക്തികൾ കള്ളപ്പണത്തിന് എതിരെയുള്ള സർക്കാർ നീക്കത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നു. എന്നാൽ ഇതൊരു തുടക്കം മാത്രമാണ്. ഒരു കാരണവശാലും ഇപ്പോഴത്തെ നീക്കം നിറുത്തിവയ്ക്കുകയോ പിൻമാറുകയോ ചെല്ലില്ല. രാഷ്ട്രീയ പാർട്ടികളെ നിയമം ലംഘിക്കാൻ അനുവദിക്കില്ല. കള്ളപ്പണക്കാർ രക്ഷപ്പെടാൻ പലവഴികൾ തേടിയതു കൊണ്ടാണ് പുതിയ പുതിയ തീരുമാനങ്ങൾ വേണ്ടി വന്നത്. നോട്ട് അസാധുവാക്കൽ ഒരു വിഭാഗത്തിന് എതിരെയാണെന്ന് ഉൾപ്പടെ പല കുപ്രചരണവും നടന്നു എന്നും പ്രധാനമന്ത്രി ആരോപിച്ചു.
ഡിജിറ്റൽ ഇപാടുകൾക്ക് ഇന്നു മുതൽ തുടങ്ങിയ സമ്മാന പദ്ധതി നൂറു ദിവസം തുടരുമെന്നും ഏപ്രിൽ പതിനാല് അംബേദക്കർ ജയന്തി ദിനത്തിൽ ബംപർനറുക്കെടുപ്പ് നടക്കുമെന്നും നരേന്ദ്ര മോദി അറിയിച്ചു. ഡിജിറ്റൽ ഇടപാടിനൊപ്പം ചെക്ക് ഉപയോഗം കൂട്ടാൻ നിയമഭേദഗതി കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചു. വണ്ടിച്ചെക്ക് നല്കിയാൽ ജാമ്യമില്ലാതെ ജയിലിൽ അടയ്ക്കാനാണ് വ്യവസ്ഥ. ഇതിനു മുമ്പ് 30 ദിവസം ഒത്തുതീർപ്പിന് നല്കും. ബജറ്റ് സമ്മേളനത്തിൽ നിയമഭേദഗതി അവതരിപ്പിക്കും.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Oct 4, 2018, 7:35 PM IST
Post your Comments