ബുധനാഴ്ച രാത്രി കാളി പൂജയോടനുബന്ധിച്ച് നടക്കുന്ന നാടകം കാണാൻ വേണ്ടി പോയതായിരുന്നു യുവതി. നാടകം കഴിഞ്ഞ് മടങ്ങി വരുന്ന വഴി മുൻ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ ബലം പ്രയോഗിച്ച് ഗ്രാമത്തിലെ ആഴൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോകുകയും ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. 

ജാർഖണ്ഡ്: മുൻ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ യുവതി മരിച്ചു. ജാർഖണ്ഡിലെ ജംതാര ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. കേസിൽ യുവതിയുടെ മുൻ ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും മറ്റ് രണ്ട് പേർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. 

ബുധനാഴ്ച രാത്രി കാളി പൂജയോടനുബന്ധിച്ച് നടക്കുന്ന നാടകം കാണാൻ വേണ്ടി പോയതായിരുന്നു യുവതി. നാടകം കഴിഞ്ഞ് മടങ്ങി വരുന്ന വഴി മുൻ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ ബലം പ്രയോഗിച്ച് ഗ്രാമത്തിലെ ആഴൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോകുകയും ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ബി എൻ സിങ് വ്യക്തമാക്കി.

പിറ്റേ ദിവസം രാവിലെ യുവതിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാര്‍ സംഭവമറിയുന്നത്. തുടർന്ന് രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവതിയെ നാട്ടുകാര്‍ ജംതാര സദർ ഹോസ്പിറ്റൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.