വാറന്‍റി തര്‍ക്കം; സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ കട അടിച്ചു തകര്‍ത്തു
ന്യൂഡല്‍ഹി: മൊബൈൽ ഫോൺ റിപ്പയർ ചെയ്യാനായി കടയിലെത്തിയ സ്ത്രീകൾ കട അടിച്ച് തകർത്തു. ഫോണിന്‍റെ വാറന്‍റിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സ്ത്രീകൾ കട അടിച്ച് തകർത്തത്. അമ്മയും രണ്ടു പെണ്‍മക്കളും ചേര്‍ന്നാണ് കട തല്ലിത്തകര്‍ത്തത്. ദില്ലി രജൗരി മാർക്കറ്റിലാണ് സംഭവം. കടയിലെ ജീവനക്കാർക്കും മർദ്ദനമേറ്റു. ഇവിടെ നിന്നും ഇവര്‍ കഴിഞ്ഞ ദിവസം വാങ്ങിയ മൊബൈല്‍ ഫോണ്‍ തകരാറായതിനെ തുടര്‍ന്ന് മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ കടയിലെത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഉടമകള്‍ ഫോണ്‍ മാറ്റി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.