ആലുവ: വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതി അയല്‍വാസിയായ പതിനേഴുകാരനൊപ്പം ഒളിച്ചോടി. അന്വേഷണത്തിനിടയില്‍ പ്ലസ്ടു വിദ്യാര്‍ഥിയയെയും ഇരുപത്തിയേഴുകാരിയായ യുവതിയേയും പോലീസ് കൊച്ചിയില്‍ കണ്ടെത്തി. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ചൂഷണം ചെയ്തുവെന്ന കേസില്‍ യുവതിയെ റിമാന്‍റിലയച്ചു. 

ജുവനൈല്‍ വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കി കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.
ആലുവ വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ അറസ്റ്റിലായ നീറിക്കോട് സ്വദേശിനിയെയാണ് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും നാടുവിടാന്‍ തീരുമാനിച്ചത്. കുട്ടിയെ ഉപേക്ഷിച്ച് യുവതിയും പയ്യനും വേളാങ്കണ്ണിയിലേക്ക് കടന്നു. ഇതിനിടെ, ഭാര്യയെ കാണാനില്ലെന്നു യുവതിയുടെ ഭര്‍ത്താവും മകനെ കാണാനില്ലെന്ന് ആണ്‍കുട്ടിയുടെ പിതാവും പോലീസില്‍ പരാതിയുമായെത്തി. 

തുടര്‍ന്ന് വേളാങ്കണ്ണിയിലെത്തി അന്വേഷിച്ചെങ്കിലും ഇവരെ പോലീസിന് കണെ്ടത്താനായില്ല. ഇവിടെ വച്ച് ഇവര്‍ വിവാഹിതരായതായും സൂചനയുണ്ട്.

എറണാകുളത്ത് ഹോം നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് എത്തിയപ്പോഴാണ് ആലുവ വെസ്റ്റ് എസ്‌ഐ അനില്‍കുമാറും സംഘവും ഇരുവരെയും കസ്റ്റഡിയിലെടുത്തത്.