യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ടുപേര്‍ പിടിയില്‍
- യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ടുപേര്‍ പിടിയില്‍
ലക്നൗ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി ദൃശ്യങ്ങൾ പ്രചരിപ്പിച്ച രണ്ട് പേർ പിടിയിൽ. അക്രമിസംഘത്തിലെ മറ്റുള്ളവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.
മരുന്ന് വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കി നാലംഗ സംഘമാണ് ദൃശ്യങ്ങൾ പകർത്തിയത്. ഒന്നും ചെയ്യരുതെന്ന് യുവതി അപേക്ഷിക്കുന്നതും അക്രമികൾ അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. ദൃശ്യങ്ങൾ വൈറലാക്കുമെന്ന ഭീഷണിയുമുണ്ട്.
ഭീഷണി ഭയന്ന് യുവതി സംഭവം ആരോടും പറഞ്ഞില്ല. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് അന്വേഷണം തുടങ്ങി. അതിക്രമത്തിനിരയായ യുവതിയെ പൊലീസ് തിരിച്ചറിഞ്ഞു. രാഹുൽ, ആകാശ് എന്നിവരാണ് പിടിയിലായത്. ഉന്നാവോയിൽ കഴിഞ്ഞ മാസം ഒമ്പത് വയസുകാരി ക്രൂര ബലാത്സംഗത്തിനിരയായിരുന്നു.