സ്ത്രീപ്രവേശനം തടഞ്ഞില്ല; റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിലേക്ക്; ഉത്തരവിന്‍റെ പൂർണരൂപം
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് സെപ്റ്റംബർ 28-ന് പുറപ്പെടുവിച്ച ഭരണഘടനാ ബഞ്ചിന്‍റെ വിധി സ്റ്റേ ചെയ്തിട്ടില്ല. എല്ലാ റിവ്യൂ, റിട്ട് ഹർജികളും തുറന്ന കോടതിയിൽ പരിഗണിക്കും എന്ന് മാത്രമാണ് ഉത്തരവിലുള്ളത്. ഉത്തരവിന്‍റെ പൂർണരൂപം ഇവിടെ:
Supreme Court of India, First Published Nov 13, 2018, 4:39 PM IST
ദില്ലി: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബർ 28-ലെ ചരിത്ര വിധി സ്റ്റേ ചെയ്യാതെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ മാറ്റിയത്.
ജനുവരി 22-നാണ് റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കുക.
ഉത്തരവ് ഇങ്ങനെ:
റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന അപേക്ഷകൾ അംഗീകരിക്കുന്നു.
എല്ലാ റിവ്യൂ ഹർജികളും, മറ്റ് ബന്ധപ്പെട്ട ഹർജികളും ജനുവരി 22-ന് തുറന്ന കോടതിയിൽ പരിഗണിക്കും. അത് ബന്ധപ്പെട്ട ബഞ്ചിലാകും വരിക. സെപ്റ്റംബർ 28 - ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയ്ക്ക് സ്റ്റേ ഇല്ലെന്ന് ഇവിടെ വ്യക്തമാക്കുകയാണ്. (റിട്ട് പെറ്റീഷൻ (സിവിൽ) നം: 373, 2006 - ഇന്ത്യൻ യങ് ലോയേഴ്‍സ് അസോസിയേഷൻ & മറ്റുള്ളവർ v/s സ്റ്റേറ്റ് ഓഫ് കേരള)
Last Updated Nov 13, 2018, 4:39 PM IST