ലക്‌നൗ: ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനം എടുത്തു. ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനാമായിരിക്കുന്നത്. സംസ്ഥാനത്തെ 2.25 കോടി കര്‍ഷകര്‍ക്ക് ഇതുവഴി പ്രയോജനം ലഭിക്കുമെന്നും 30,729 കോടി രൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്ന് യൂപിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്തിരുന്നത്.