തമിഴ്നാട് വനം വകുപ്പിന്റെ കസ്റ്റഡിയിൽ മറയൂർ സ്വദേശിയായ ആദിവാസി മരിച്ച സംഭവത്തിൽ രണ്ടു ഉദ്യോഗസ്ഥരെ തമിഴ്നാട് വനം വകുപ്പ് സസ്പെൻഡ് ചെയ്തു
ചെന്നൈ: തമിഴ്നാട് വനം വകുപ്പിന്റെ കസ്റ്റഡിയിൽ മറയൂർ സ്വദേശിയായ ആദിവാസി മരിച്ച സംഭവത്തിൽ രണ്ടു ഉദ്യോഗസ്ഥരെ തമിഴ്നാട് വനം വകുപ്പ് സസ്പെൻഡ് ചെയ്തു. ഉടുമൽപേട്ട ഫോറസ്റ്റ് ഓഫീസിലെ വാച്ചർ സെന്തിൽ കുമാർ, ഫോറസ്റ്റർ നിമില്‍ എന്നിവർക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും സസ്പെൻഷൻ. കഴിഞ്ഞ ദിവസമാണ് മറയൂരിൽ നിന്നും മാരി മുത്തുവിനെ പുലിപ്പല്ലുമായി തമിഴ്നാട്
വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഉടുമൽപേട്ടയിലെ വനംവകുപ്പ് ഓഫീസിലെ ശുചിമുറിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേരള തമിഴ്നാട് അതിർത്തിയിലെ ചിന്നാർ ചെക്പോസ്റ്റിൽ നിന്നായിരുന്നു ഇയാളെ പിടികൂടിയത്. സംഭവം കസ്റ്റഡി മരണം ആണെന്ന് ആരോപിച്ച് ആദിവാസി സംഘടനകൾ രംഗത്തെത്തിയിരുന്നു.
