Asianet News MalayalamAsianet News Malayalam

'സെക്സിന് ഒരു ഒളിംപിക് സ്വര്‍ണ്ണമെഡല്‍ ഉണ്ടെങ്കില്‍ അത് എനിക്കാണ്.. എനിക്ക് മാത്രം'

A Closer Look At Legal Prostitution in Brazil during Olympics
Author
Rio de Janeiro, First Published Aug 6, 2016, 6:00 AM IST

റിയോ: ഒളിംപിക്സിന് തിരി തെളിഞ്ഞു, എനി കളിക്കളങ്ങള്‍ ഉണരും. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ പറ്റുന്ന ഒരു ടൂറിസ്റ്റ് ഒഴുക്കാണ് ആതിഥേയരായ ബ്രസീല്‍ പ്രതീക്ഷിക്കുന്ന ഒളിംപിക്സിന്‍റെ സാമ്പത്തിക വശം. എന്നാല്‍ ഒളിംപിക്സ് വളരെ പ്രതീക്ഷയോടെ കാണുന്ന ഒരു വിഭാഗമുണ്ട് റിയോവില്‍. വേശ്യാവൃത്തി നിയമവിധേയമായ ബ്രസീലില്‍ പന്തീരായിരത്തോളം ലൈംഗിക തൊഴിലാളികളാണ് അവര്‍.

അവരെ സംബന്ധിച്ചിടത്തോളം ഒളിമ്പിക്സ് കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പണമുണ്ടാക്കാനുള്ള ഒരു പറ്റിയ അവസരമാണ് റിയോ ഒളിംപിക്സ് എന്നാണ് ഇവരുടെ വിശ്വാസം. ഇത് സംബന്ധിച്ച് ഡെയ്ലി മെയില്‍ പ്രസിദ്ധീകരിച്ച ഒരു കേസ് സ്റ്റഡി ഇപ്പോള്‍ ഓണ്‍ലൈനില്‍ ചൂടുള്ള വിഷയമാണ്.

ഇരുപത്തിമൂന്നുകാരിയാണ് ജൂലിയാന. റിയോ ഒളിമ്പിക്സ് മുന്നില്‍ കണ്ട് ഈ ലൈംഗിക തൊഴിലാളി സ്വയം മാര്‍ക്കറ്റിംഗിലാണ്. സോഷ്യല്‍ മീഡിയയും ഫോണ്‍ കോളുകളും വഴിയാണ് മാര്‍ക്കറ്റിങ്ങും ബുക്കിങ്ങും. പോലീസ് നിബന്ധനകള്‍ കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും അത്  പേടിയില്ല എന്നാണ് ജൂലിയാന പറയുന്നത്.

കാരണം അവരും ഇവരുടെ ക്ലയന്‍റ്സ് ആണെന്ന് ഈ പെണ്‍കുട്ടി ഡെയ്ലി മെയില്‍ ലേഖകനോട് പറയുന്നു. തെരുവുകളില്‍ തുടങ്ങി ബാറുകളിലും പബ്ബുകളിലും ജൂലിയാനയെ പോലുള്ള പെണ്‍കുട്ടികള്‍ ഓഫറുകളുമായി നിറയും. ലോക്കല്സിനെ അപേക്ഷിച്ച്  വിദേശികള്‍ ഡീസന്‍റ് ആണെന്നാണ്‌ ഇവര്‍ പറയുന്നത്. സാധാരണ ആഴ്ചയില്‍ മൂന്ന് പകലോ രാത്രിയോ മാത്രമേ ജൂലിയന വര്‍ക്ക് ചെയ്യാറുള്ളൂ.എന്നാല്‍ ഒളിംപിക്സ് സമയത്ത് എല്ലാ രാത്രിയും അധ്വാനിക്കാന്‍ താന്‍ തയ്യാറാണെന്ന് ഈ പെണ്‍കുട്ടി പറയുന്നു.  

ജൂലിയന ഇപ്പോഴും ഏതോ ബ്യൂട്ടി പാര്‍ലറിലാണ്  ജോലി ചെയ്യുന്നതെന്നാണ് മാതാപിതാക്കളുടെ വിശ്വാസം. എന്നാല്‍ തന്റെ തൊഴിലില്‍ ജൂലിയാനയ്ക്ക് സന്തോഷമാണ്.ഇപ്പോള്‍ തനിയ്ക്കുള്ള ഫോണ്‍,വീട്,കാര്‍ തുടങ്ങിയ സൌകര്യങ്ങള്‍ എല്ലാം ഈ തൊഴില്‍ തന്നതാണ്.ഒളിമ്പിക്സിനോട് അനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങള്‍ക്ക് എല്ലാം വില കൂടിയിട്ടുണ്ട്. അതുകൊണ്ട് ധാരാളം പണവും  വേണം ജീവിയ്ക്കാന്‍.അതുകൊണ്ട് ഒരു രാത്രിയ്ക്ക് നൂറു ഡോളര്‍ എന്ന തന്റെ റേയ്റ്റ് രണ്ടായിരം വരെ ഉയര്‍ത്തിയിട്ടുണ്ട് ജൂലിയന.

അത് മാത്രമല്ല ജൂലിയ റോബര്‍ട്ട്സിന്‍റെ പ്രെറ്റി വുമണ്‍ എന്ന സിനിമയിലെത് പോലെ ഏതെങ്കിലും കോടീശ്വരന്‍ വന്നു തന്നെ വിവാഹം ചെയ്യണമെന്നും ജൂലിയാന ആഗ്രഹിക്കുന്നു.  കായികതാരങ്ങള്‍ക്കൊപ്പം താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും റിയോയിലെ ഈ തൊഴിലിലുള്ള മിക്ക പെണ്‍കുട്ടികള്‍ക്കും ആഗ്രഹം അതാണെന്ന് ജൂലിയന പറയുന്നു.

ആകെയുള്ള ഒരു പ്രശ്നം ഭാഷയാണ്‌.ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിയ്ക്കാനറിയില്ല.എങ്കിലും നിരാശയാകാതെ  പഠനം ആരംഭിച്ചു കഴിഞ്ഞു ജൂലിയാന.കാര്യം സാധിച്ചിട്ട് കാശ് കൊടുക്കാതെ പോയാല്‍ സായിപ്പിനെ നാല് ചീത്ത വിളിയ്ക്കാനെങ്കിലും ഇംഗ്ലീഷ് വേണമെന്ന അഭിപ്രായമാണ് ഇവര്‍ക്ക്. ഒടുവില്‍ ജൂലിയന്‍ പറഞ്ഞ് നിര്‍ത്തുന്നത് ഇങ്ങനെ ലൈംഗികവൃത്തിക്ക് ഒരു ഒളിംപിക് സ്വര്‍ണ്ണമെഡല്‍ ഉണ്ടെങ്കില്‍ അത് എനിക്കാണ്.. എനിക്ക് മാത്രം.


 

Follow Us:
Download App:
  • android
  • ios