മെഡല്‍നേട്ടത്തിന്റെ ആഹ്ലാദത്തില്‍ സാക്ഷിയുടെ കുടുംബം
ദില്ലി: പുലർച്ചെയെത്തിയ മെഡൽ നേട്ടത്തിന്റെ ലഹരിയിലാണ് റോത്തക്കിലെ സാക്ഷിയുടെ കുടുംബം. തോൽവിക്കും പരാജയത്തിനും ഇടയിലെ നിമിഷങ്ങൾ. ഇനി 2016 ആഗസ്റ്റ് 18 പുലർച്ചെ 2.59 ഇവരുടെ ജീവിതത്തിലെ അനർഘനിമിഷം. മനസ്സിന്റെ ആഹ്ലാദത്തിന് കടിഞ്ഞാണിടാതെ സാക്ഷിയുടെ അച്ഛൻ സുഖ്ബിർ മാലിക്കും അമ്മ സുധേഷ് മാലിക്കും സ്വയം മറന്ന് സന്തോഷിച്ചു.
സഹോദരനും കോച്ചും അടുത്ത ബന്ധുക്കളും ആ സന്തോഷത്തിൽ ചേരാൻ അപ്പോൾ അവർക്കൊപ്പം ഉണ്ടായിരുന്നു. പിന്നാലെ റിയോയിൽ നിന്ന് സാക്ഷിയുടെ വിളിയെത്തി. നാട്ടുകാരുടെ എതിർപ്പ് മറികടന്നും മകളെ ഗുസ്തി പഠിക്കാൻ വിട്ട സുഖ്ബിറിന്റെ തീരുമാനത്തിനുളള പ്രതിഫലമാണ് സാക്ഷിയുടെ ഒളിംപിക് മെഡൽ. മകളുടെ നേട്ടം രാജ്യത്തിന് സമർപ്പിക്കുന്നതായി അച്ഛൻ സുഖ്ബീർ മാലിക് പറഞ്ഞു.
രാവിലെ മുന്ന് മണിമുതൽ തന്നെ സാക്ഷിക്കുള്ള അഭിനന്ദന പ്രവാഹം സമൂഹ മാധ്യമങ്ങളിൽ തുടങ്ങിക്കഴിഞ്ഞു. കായിക മന്ത്രി വിജയ് ഗോയൽ മേരി കോം അമിതാബ് ബച്ചൻ യോഗേശ്വർ ദത്ത് , ശിവശാപ്പ, ഹിനാ സിദ്ധു അഭിനന്ദന പ്രവാഹം തുടരുകയാണ്.