ചികിത്സയ്‌ക്ക് 15 ലക്ഷത്തോളം രൂപ ചെലവ് വരും. സുമനസുകളുടെ സഹായമുണ്ടെങ്കിൽ വീണ്ടും എണീറ്റ് നടക്കാമെന്ന പ്രതീക്ഷയിലാണ് അനീഷ്.
ഇടുക്കി: 10 വർഷത്തോളം ട്രാക്കിലെ മിന്നുംതാരമായിരുന്ന ഇടുക്കി രാജകുമാരിയിലെ അനീഷ് കുമാർ ഇന്നൊരു കൈത്താങ്ങിനായി കാത്തിരിക്കുകയാണ്. ബൈക്കപകടത്തിൽ അരയ്‌ക്ക് താഴോട്ട് തളർന്ന അനീഷിന് തുടർചികിത്സ ലഭിച്ചാൽ എഴുന്നേറ്റ് നടക്കാം. എന്നാൽ സാമ്പത്തികമായി തകർന്ന അനീഷിന് ഇതിനുള്ള പണം എവിടെ കണ്ടെത്തുമെന്ന് അറിയില്ല.
400 മീറ്റർ ഓട്ടത്തിൽ കേരളത്തിന്‍റെ വാഗ്ദാനമായിരുന്നു ഇടുക്കി രാജകുമാരി സ്വദേശി അനീഷ് കുമാർ. 2006ലെ സ്‌കൂൾ മീറ്റിലും 2007ലെ അന്തർസർവകലാശാല മീറ്റിലും വെള്ളി നേടി. 2008ലെ ദക്ഷിണേന്ത്യൻ അത്‌ലറ്റിക് മീറ്റിൽ സ്വർണ മെഡലണിഞ്ഞു. എന്നാൽ 2017 ജൂണിൽ പിക്കപ്പ് അനീഷ് സഞ്ചരിച്ച ബൈക്കിൽ വന്നിടിച്ചതോടെ ഓട്ടം നിലച്ചു.
അപകടം നടക്കുമ്പോൾ അനീഷിന്റെ ഭാര്യ ദിവ്യ മൂന്ന് മാസം ഗർഭിണിയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. മൂന്നര വർഷം നീണ്ട ചികിത്സയ്‌ക്ക് പണം കണ്ടെത്താനായി അനീഷ് വീട് വിറ്റു. കാളിയാറിൽ അനിയന്‍റെ ക്വാട്ടേഴ്‌സിലാണ് മാതാപിതാക്കളടങ്ങുന്ന കുടുംബവുമായി അനീഷിപ്പോൾ. ചികിത്സയ്‌ക്ക് 15 ലക്ഷത്തോളം രൂപ ചെലവ് വരും. സുമനസുകളുടെ സഹായമുണ്ടെങ്കിൽ വീണ്ടും എണീറ്റ് നടക്കാമെന്ന പ്രതീക്ഷയിലാണ് അനീഷ്.
അനീഷ് കുമാർ ടി.എസ്
Accout no: 20387467805
Ifsc: SBIN0008689
SBI വെള്ളത്തൂവൽ ബ്രാഞ്ച്
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 28, 2021, 11:59 AM IST
Post your Comments