Asianet News MalayalamAsianet News Malayalam

CWG 2022 : നീരജ് ചോപ്ര പ്രധാന ആകര്‍ഷണം; കോണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ പത്ത് മലയാളികളും

ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. ഹൈജംപ് താരം തേജസ്വിന്‍ ശങ്കറിനും ലോംഗ് ജംപ് താരം ജെസ്വിന്‍ ആള്‍ഡ്രിനും യോഗ്യതാ മാര്‍ക്ക് മറികടന്നിട്ടും കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ടീമില്‍ ഇടംകിട്ടിയില്ല.

Neeraj Chopra to lead India in CWG 2022 
Author
New Delhi, First Published Jun 17, 2022, 12:56 PM IST

ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള (CWG) മുപ്പത്തിയേഴംഗ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ പത്ത് മലയാളി താരങ്ങളുണ്ട്. ഏഴ് പുരുഷ താരങ്ങളും മൂന്ന് വനിതാ താരങ്ങളുമാണ് ടീമിലെ മലയാളിസാന്നിധ്യം. അമോജ് ജേക്കബ്, നോഹ നിര്‍മല്‍ ടോം, മുഹമ്മദ് അജ്മല്‍, എം. ശ്രീശങ്കര്‍, മുഹമ്മദ് അനീസ്, അബ്ദുള്ള അബൂബക്കര്‍, എല്‍ദോസ് പോള്‍, ആന്‍സി സോജന്‍, എം വി ജില്‍ന, എന്‍ എസ് സിമി എന്നിവാണ് ടീമിലെ മലയാളി താരങ്ങള്‍. 

ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. ഹൈജംപ് താരം തേജസ്വിന്‍ ശങ്കറിനും ലോംഗ് ജംപ് താരം ജെസ്വിന്‍ ആള്‍ഡ്രിനും യോഗ്യതാ മാര്‍ക്ക് മറികടന്നിട്ടും കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ടീമില്‍ ഇടംകിട്ടിയില്ല. എ എഫ് ഐ നിശ്ചയിച്ച യോഗ്യതാ മാര്‍ക്ക് തമിഴ്‌നാട് താരമായ ജെസ്വിന്‍ രണ്ടുതവണ മറികടന്നിരുന്നു. ഹൈജംപില്‍ 2.27 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്. ഇത് മറികടന്നിട്ടും തേജസ്വിനെയും ടീമിലേക്ക് പരിഗണിച്ചില്ല. 

അവസാന നാല് മീറ്റിലെ ജെസ്വിന്റെ പ്രകടനം തൃപ്തികരമെല്ലെന്നാണ് എഎഫ്‌ഐ (Athletics Federation of India) പ്രസിഡന്റ് ആദില്‍ സുമരിവാലയുടെ പ്രതികരണം. ചെന്നൈയില്‍ നടന്ന അന്തര്‍ സംസ്ഥാന ചാന്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാതിരുന്നതിനാലും അനുമതിയില്ലാതെ വിദേശത്ത് പരിശീലനം നടത്തിയതിനാലുമാണ് തേജസ്വിന്‍ ശങ്കറെ ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്നും സുമരിവാല വ്യക്തമാക്കി. ടോക്യോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയാണ് (Neeraj Chopra) ടീമിലെ പ്രധാനതാരം.

ഒളിംപിക്‌സിന് ശേഷം ആദ്യ മത്സരത്തിനിറങ്ങിയ നീരജ് വെള്ളി നേടിയിരുന്നു. ഫിന്‍ലന്‍ഡിനെ പാവോ നൂര്‍മി ഗെയിംസിലാണ് താരം വെള്ളി നേടിയത്. സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് നീരജിന്റെ നേട്ടം. ഒളിംപിക്സില്‍ ചരിത്രംകുറിച്ച സ്വര്‍ണമെഡല്‍ നേട്ടത്തിന് ശേഷം ആദ്യമായി മത്സരത്തിനിറങ്ങിയ നീരജ് ചോപ്ര നിരാശപ്പെടുത്തിയില്ല. 89.30 മീറ്റര്‍ ദൂരത്തോടെ ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് നീരജ് വെള്ളിത്തിളക്കം സ്വന്തമാക്കിയത്. 

ടോക്കിയോയില്‍ ജാവല്‍ പറത്തിയ 87.58 മീറ്ററിന്റെ റെക്കോര്‍ഡാണ് നീരജ് മെച്ചപ്പെടുത്തിയത്. ആദ്യ ഈഴത്തില്‍ 86.92 മീറ്റര്‍ കണ്ടെത്തിയ നീരജ് രണ്ടാം ശ്രമത്തിലാണ് ജാവലിന്‍ 89.30 മീറ്റര്‍ദൂരത്തേക്ക് പായിച്ചത്. ജാവലിന്‍ ത്രോയില്‍ ഈവര്‍ഷത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പ്രകടനമാണിത്.

The Team:

Men: Avinash Sable (3000m Steeplechase);  Nitender Rawat (Marathon); M Sreeshankar and Muhammed Anees Yahiya (Long Jump); Abdulla Aboobacker, Praveen Chithravel and Eldhose Paul (Triple Jump); Tajinderpal Singh Toor (Shot Put); Neeraj Chopra, DP Manu and Rohit Yadav (Javelin Throw); Sandeep Kumar and Amit Khatri (Race Walking); Amoj Jacob, Noah Nirmal Tom, Arokia Rajiv, Muhammed Ajmal, Naganathan Pandi and Rajesh Ramesh (4x400m Relay).

Women: S Dhanalakshmi (100m and 4x100m relay); Jyothi Yarraji (100m Hurdles); Aishwarya B (Long Jump and Triple Jump) and Ancy Sojan (Long Jump); Manpreet Kaur (Shot Put); Navjeet Kaur Dhilllon and Seema Antil Punia (Discus Throw); Annu Rani and Shilpa Rani (Javelin Throw); Manju Bala Singh and Sarita Romit Singh (Hammer Throw); Bhawna Jat and Priyanka Goswami (Race Walking); Hima Das, Dutee Chand, Srabani Nanda, MV Jilna and NS Simi (4x100m relay).
 

Follow Us:
Download App:
  • android
  • ios