Asianet News MalayalamAsianet News Malayalam

വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കിടെ 15,734 പ്രവാസികൾ കൂടി പിടിയിൽ

പിടിയിലായവരില്‍ 8,732 താമസ നിയമ ലംഘകരും 4,180 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 2,822 തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 620 പേരെ അറസ്റ്റ് ചെയ്തു.

15734 illegal expatriates arrested in raids conducted at various places in Saudi Arabia in the last week
Author
First Published Jan 19, 2023, 11:10 PM IST

റിയാദ്: ഒരാഴ്ചയ്ക്കിടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 15,734 പേരെ അറസ്റ്റ് ചെയ്തു. ഈ മാസം അഞ്ച് മുതൽ 11 വരെയുള്ള കാലയളവിൽ സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത റെയ്ഡുകളിലാണ് അറസ്റ്റ്. 

പിടിയിലായവരില്‍ 8,732 താമസ നിയമ ലംഘകരും 4,180 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 2,822 തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 620 പേരെ അറസ്റ്റ് ചെയ്തു. അതിൽ 65 ശതമാനം യമൻ പൗരന്മാരും 30 ശതമാനം എത്യോപ്യക്കാരും അഞ്ച് ശതമാനം മറ്റ് രാജ്യക്കാരുമാണ്. രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 73 നിയമലംഘകർ പിടിക്കപ്പെട്ടു. 

താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും മറച്ചുവെക്കുകയും ചെയ്ത 16 പേർ അറസ്റ്റിലായി.  മൊത്തം 31,892 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 29,890 പുരുഷന്മാരും 1,635 സ്ത്രീകളുമാണ്. ഇവരിൽ 22,445 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. 1,816 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തു. 11,840 നിയമലംഘകരെ നാടുകടത്തി. 

Read also: 

Follow Us:
Download App:
  • android
  • ios