ഒമാനിലെ കൊവിഡ് രോഗ ബാധിതരില്‍ 41 ശതമാനവും വിദേശികളാണെന്ന് ആരോഗ്യമന്ത്രി. നിലവിലെ കണക്കുകളനുസരിച്ചു  വരുന്ന  രണ്ടാഴ്ചക്കുള്ളില്‍  രോഗികളുടെ എണ്ണം ക്രമാതീതമായി  വര്‍ധിക്കുമെന്ന്    മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സൈദി  വ്യക്തമാക്കി.

മസ്‌കത്ത്: ഒമാനിലെ കൊവിഡ് രോഗ ബാധിതരില്‍ 41 ശതമാനവും വിദേശികളാണെന്ന് ആരോഗ്യമന്ത്രി. നിലവിലെ കണക്കുകളനുസരിച്ചു വരുന്ന രണ്ടാഴ്ചക്കുള്ളില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമെന്ന് മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സൈദി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം 33 പേര്‍ക്കാണ് കോവിദഃ 19 സ്ഥിതികരിച്ചത്. ഇന്ന് 40 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന വാര്‍ത്താകുറിപ്പില്‍ പറയുന്നു. ദിനം പ്രതി രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായിട്ടാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇതോടു കൂടി രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 371 ലെത്തി കഴിഞ്ഞു. ഇതില്‍ 219 ഒമാന്‍ സ്വദേശികളും 152 വിദേശികളുമാണുള്ളത്. 70 വയസ്സിനു മുകളില്‍ പ്രായമുള്ള രണ്ടു ഒമാന്‍ സ്വദേശികള്‍ കോവിഡ് 19 ബാധിച് ഒമാനില്‍ മരണപ്പെട്ടിട്ടുണ്ട്. ഒമാനില്‍ പടരുന്ന കോവിഡ് 19 തിന്റെ പ്രഭവകേന്ദ്രം 'മത്രാ' പ്രാവശ്യയായതിനാല്‍ ഒമാന്‍ സുപ്രിം കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ സായുധ സേനയും റോയല്‍ ഒമാന്‍പോലീസും കര്‍ശന യാത്രാ വിലക്കാണ് ഇവിടെ ഏര്‍പെടുത്തിയിരിക്കുന്നത്.