ജൂലൈ 16 മുതല്‍ ഓഗസ്റ്റ് 13 വരെ തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

ദോഹ: രാജ്യത്തെ മധ്യാഹ്ന വിശ്രമ നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരെ നടപടിയെടുത്ത് ഖത്തര്‍. 67 കമ്പനികളുടെ തൊഴിലിടങ്ങള്‍ ഭരണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം അടച്ചുപൂട്ടി. മൂന്ന് ദിവസത്തേക്കാണ് കമ്പനികളുടെ തൊഴിലിടങ്ങള്‍ അടച്ചുപൂട്ടിയത്.

Add Asianetnews as a Preferred SourcegooglePreferred

ജൂലൈ 16 മുതല്‍ ഓഗസ്റ്റ് 13 വരെ തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 2007ലെ 16-ാം നമ്പര്‍ മന്ത്രാലയ തീരുമാന പ്രകാരമാണ് കൊടുംവേനലില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിശ്ചിത സമയം വിശ്രമം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് ശേഷം 3 മണി വരെയാണ് വിശ്രമ സമയം അനുവദിച്ചിട്ടുള്ളത്. ഈ കാലയളവില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം അഞ്ച് മണിക്കൂറില്‍ കൂടരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

കൊവിഡ് സുരക്ഷാ ലംഘനം; കുവൈത്തില്‍ 14 സ്ഥാപനങ്ങള്‍ പൂട്ടിച്ചു