ഫര്‍വാനിയ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഏതാനും അറബ് വംശജരെയും ഏഷ്യക്കാരായ പ്രവാസികളെയും കഴിഞ്ഞ ദിവസം തന്നെ ജലീബ് അല്‍ ശുയൂഖില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ അധികൃതര്‍ നടത്തിവരുന്ന വ്യാപക പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ജലീബ് അല്‍ ശുയൂഖില്‍ നടത്തിയ പരിശോധനയില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പ്രവാസികളെ പിടികൂടിയയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫര്‍വാനിയ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഏതാനും അറബ് വംശജരെയും ഏഷ്യക്കാരായ പ്രവാസികളെയും കഴിഞ്ഞ ദിവസം തന്നെ ജലീബ് അല്‍ ശുയൂഖില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷണ കേസുകളില്‍ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്നവരും താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നെന്നാണ് അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളിലുള്ളത്. അറസ്റ്റിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.

വ്യാപക പരിശോധന തുടരുന്നു; 62 പ്രവാസികള്‍ കൂടി അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനകളില്‍ 62 പ്രവാസികള്‍ കൂടി അറസ്റ്റിലായി. കഴിഞ്ഞ ദിവസം ജഹ്റ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനകളിലാണ് നിയമലംഘകരായ ഇത്രയും പേര്‍ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.

Read also:  അസാന്മാര്‍ഗിക പ്രവര്‍ത്തനം; 10 പ്രവാസി സ്ത്രീകളെ കുവൈത്തില്‍ നിന്ന് നാടുകടത്തും

പിടിയിലായവരില്‍ 45 പേരും തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലാത്തവരായിരുന്നു. നാല് പേരുടെ താമസ രേഖകളുടെ കാലാവധി കഴിഞ്ഞതായും 12 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്‍തിരുന്നതായും കണ്ടെത്തി. മറ്റൊരു കേസില്‍ പൊലീസ് അന്വേഷിച്ചിരുന്ന ഒരു പ്രവാസിയെയും പരിശോധനയ്‍ക്കിടെ ജഹ്റയില്‍ പിടികൂടി.

ഒപ്പം ഗതാഗത നിയമങ്ങള്‍ ലംഘിച്ച 32 പേരെയും ജഹ്റ ഗവര്‍ണറേറ്റില്‍ നിന്ന് അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ഒരു മൊബൈല്‍ ഗ്രോസറി വില്‍പന കേന്ദ്രവും പിടിച്ചെടുത്തു. പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.