2024ൽ നടത്തിയ 56,412 പരിശോധനകളെ തുടര്‍ന്നാണ് നിയമലംഘകരായ 6,925 പേരെ നാടുകടത്തിയത്. 

മനാമ: ബഹ്റൈനില്‍ താമസ, തൊഴില്‍ വിസ നിയമം ലംഘിച്ചവരെയും രേഖകളില്ലാത്ത തൊഴിലാളികളെയും കണ്ടെത്തുന്നതിന് 2024ൽ നടത്തിയത് 56,412 പരിശോധനകൾ. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനകളെ തുടര്‍ന്ന് 6,925 പേരെ രാജ്യത്ത് നിന്ന് നാടുകടത്തി.

ഡിസംബര്‍ 22 മുതല്‍ 28 വരെ നടത്തിയത് 817 പരിശോധനകളാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 154 പേരെ നാടുകടത്തി. ദേശീയത, പാസ്‌പോർട്ട്, താമസകാര്യങ്ങൾ, അതത് ഗവർണറേറ്റിന്‍റെ പൊലീസ് ഡയറക്ടറേറ്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, ജനറൽ ഡയറക്‌ടറേറ്റ് ഓഫ് വെർഡിക്റ്റ് എൻഫോഴ്‌സ്‌മെന്‍റ്, ആൾട്ടർനേറ്റിവ് സെൻസിങ് എന്നിവയുമായി സഹകരിച്ചാണ് പരിശോധനകൾ നടന്നത്. വ്യവസായ വാണിജ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റിസ് അഫയേഴ്സ് ആൻഡ് അഗ്രികൾചർ മന്ത്രാലയം, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങൾ പങ്കാളികളായിരുന്നു.

Read Also -  റൂമിൽ വന്നില്ല, കണ്ടെത്തിയത് ട്രക്കിൽ മരിച്ച നിലയിൽ; മലയാളിയെ കുത്തിക്കൊന്ന ഈജിപ്ഷ്യന്‍റെ വധശിക്ഷ നടപ്പാക്കി

14 സംയുക്ത കാമ്പയിനുകൾ നടത്തി. 43 നിയമലംഘകരെ കണ്ടെത്തി. സംയുക്ത പ്രചാരണങ്ങൾ കൂടുതലും നടത്തിയത് കാപിറ്റൽ ഗവർണറേറ്റിലാണ്. സതേൺ ഗവർണറേറ്റിൽ രണ്ടും മുഹറഖ്, നോർത്തേൺ ഗവർണറേറ്റുകൾ ഒന്ന് വീതവും പരിശോധനകൾ നടത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം