വാഹനമോടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം തോന്നി വാഹനം നിർത്തി പുറത്തിറങ്ങിയ ഉടൻ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
റിയാദ്: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി വാഹനം നിർത്തി പുറത്തിറങ്ങിയയുടൻ കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സൗദി വടക്കൻ അതിർത്തി മേഖലയിലെ അറാറിൽ മരിച്ച ആലപ്പുഴ കായംകുളം സ്വദേശി രാജെൻറ മൃതദേഹമാണ് നാട്ടിൽ എത്തിച്ചു സംസ്കരിച്ചത്. 30 വർഷമായി അറാറിൽ പ്രവാസിയായിരുന്ന രാജൻ വാഹന മോടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം തോന്നി വാഹനം നിർത്തി പുറത്തിറങ്ങിയ ഉടൻ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
അറാർ മെഡിക്കൽ ടവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയത് അറാർ പ്രവാസി സംഘം ജനറൽ സെക്രട്ടറി സക്കീർ താമരത്താണ്. കഴിഞ്ഞ ദിവസം സൗദി എയർ ലൈൻസ് വിമാനത്തിലാണ് അറാറിൽ നിന്നും റിയാദ് വഴി കൊച്ചിയിൽ എത്തിച്ചു.
മൃതദേഹം ഏറ്റുവാങ്ങുമ്പോൾ സംഘടനയുടെ മുഖ്യ രക്ഷാധികാരി അയൂബ് തിരുവല്ല, ട്രഷറർ സുനിൽ മറ്റം, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഗോപൻ നാടുകാട്, സഹദേവൻ കൊടുവള്ളി, ഷാജി ആലുവ, റഷീദ് പരിയാരം, പ്രവർത്തകരായ കൃഷ്ണകുമാർ, സുനിൽ തുടങ്ങി അറാറിലെ രാജെൻറ സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു. ഭാര്യ: സതി, അഗ്രിമ രാജൻ ഏക മകളാണ്. അറാർ പ്രവാസി സംഘം പ്രവർത്തകനായിരുന്നു മരിച്ച രാജൻ.
Read Also - ഈ ആഴ്ച ഒരു അധിക അവധി കൂടി, ആകെ മൂന്ന് ദിവസം ലഭിക്കും; സ്വകാര്യ മേഖലക്കും ബാധകം, അറിയിപ്പ് ഈ ഗൾഫ് രാജ്യത്ത്
ഗോഡൗണിൽ മിന്നല്‍ പരിശോധന; പിടികൂടിയത് 83 ടൺ പുകയില ഉൽപന്നങ്ങൾ
റിയാദ്: ജിദ്ദയിൽ അനധികൃതമായി ഒരു ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 83 ടൺ പുകയില ഉൽപന്നങ്ങൾ പിടികൂടി നശിപ്പിച്ചു. വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തിൽ ജിദ്ദ നഗരത്തിൻറെ തെക്കുഭാഗത്തെ അൽമുലൈസയിലെ ഒരു ഗോഡൗണിൽ നിന്നാണ് ഇത്രയും പുകയില മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പിടികൂടിയത്.
മുനിസിപ്പാലിറ്റിയുടെ ഫീൽഡ് മോണിറ്ററിങ് സംഘമാണ് അനധികൃതമായി പ്രവർത്തിക്കുന്ന പുകയില ഗോഡൗൺ കണ്ടെത്തിയയത്. പുകയില ഉൽപന്നങ്ങൾ നിർമിക്കുന്നതിനും പായ്ക്ക് ചെയ്യുന്നതിനും വിപണനം ചെയ്യുന്നതിനും നിയമലംഘകരായ തൊഴിലാളികളെയാണ് ഉപയോഗിച്ചിരുന്നത്. പിടിച്ചെടുത്ത 83 ടൺ വസ്തുക്കൾ നശിപ്പിക്കുകയും നിയമലംഘകർക്കെതിരെ പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
