191 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ സ്വീകരിക്കാൻ യുഎഇ ഒരുങ്ങി. മഹാമാരിക്ക് ശേഷമുള്ള ലോകത്തെ ഏറ്റവും വലിയ മേളയ്ക്കായി പവലിയനുകൾ പൂർത്തിയായതായി അദ്ദേഹം പറഞ്ഞു.
ദുബൈ: ലോകം ഉറ്റുനോക്കുന്ന യുഎഇയുടെ അഭിമാന പദ്ധതിയായ എക്സ്പോ 2020യ്ക്ക് ഇനി ഏകദേശം ഒരു മാസം മാത്രം ബാക്കി. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബുധനാഴ്ച എക്സ്പോ വേദി സന്ദർശിച്ചു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

191 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ സ്വീകരിക്കാൻ യുഎഇ ഒരുങ്ങി. മഹാമാരിക്ക് ശേഷമുള്ള ലോകത്തെ ഏറ്റവും വലിയ മേളയ്ക്കായി പവലിയനുകൾ പൂർത്തിയായതായി അദ്ദേഹം കൂട്ടിച്ചേർത്തു. ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരവും വലുതുമായ എക്സ്പോ 2020യെ ശുഭാപ്തി വിശ്വാസത്തോടെയാണ് കാത്തിരിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

ഒക്ടോബർ ഒന്നിനാണ് എക്സ്പോ 2020 ആരംഭിക്കുക. ആറു മാസത്തിനിടെ രണ്ടര കോടി സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലെ ആദ്യ ലോക എക്സ്പോയാണ് 2022 മാർച്ച് 31 വരെ ദുബൈയിൽ നടക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
