അറബ് പൗരനായ മാനേജര്‍ പുലര്‍ച്ചെ പള്ളിയിലേക്ക് പോകുന്ന സമയത്താണ് പ്രതി ആക്രമിച്ചത്. അടിച്ചുവീഴ്ത്തിയ ശേഷം കയറുകൊണ്ട് കെട്ടുകയും സ്വന്തം കാറില്‍ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. 

ഷാര്‍ജ: പണം ആവശ്യപ്പെട്ട് തൊഴിലുടമയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ വിദേശിക്ക് ശിക്ഷ വിധിച്ചു. കേസില്‍ പ്രതിയായ ജര്‍മന്‍ പൗരന് ജീവപര്യന്തം തടവ് ശിക്ഷയാണ് ഷാര്‍ജ കോടതി വിധിച്ചത്.

അറബ് പൗരനായ മാനേജര്‍ പുലര്‍ച്ചെ പള്ളിയിലേക്ക് പോകുന്ന സമയത്താണ് പ്രതി ആക്രമിച്ചത്. അടിച്ചുവീഴ്ത്തിയ ശേഷം കയറുകൊണ്ട് കെട്ടുകയും സ്വന്തം കാറില്‍ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. തന്റെ ചികിത്സയ്ക്കായി പണം വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. 

ആവശ്യപ്പെട്ട പണം നല്‍കാമെന്ന് സമ്മതിച്ച മാനേജര്‍ തന്റെ കൈവശം ഇപ്പോള്‍ പണമില്ലെന്നും വീട്ടില്‍ പോയി പണം എടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് തിരികെ വീട്ടില്‍ കൊണ്ടുപോയി. വാഹനത്തില്‍ നിന്ന് ഇറങ്ങിയ മാനേജര്‍ രക്ഷപെടുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. വിസ സീലുകള്‍ വ്യാജമായി നിര്‍മിച്ച കേസിലും ഇയാള്‍ പ്രതിയാണ്. യുഎഇയിലെ വിവിധ എയര്‍പോര്‍ട്ടുകളുടെ പേരില്‍ വ്യാജ സീലുകളുണ്ടാക്കി ഇയാള്‍ സ്വന്തം പാസ്പോര്‍ട്ടില്‍ പതിപ്പിക്കുകയായിരുന്നു.