കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രവാസികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്ന നടപടികള്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം തുടര്‍ന്നുവരികയാണ്. 2017 ഡിസംബറില്‍ 5531 വിദേശി നഴ്സുമാരെയാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം നിയമിച്ചത്. 

മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 582 പ്രവാസി നഴ്സുമാര്‍ക്ക് ജോലി നഷ്ടമായതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കാലയളവില്‍ ഇവര്‍ക്ക് പകരമായി 449 സ്വദേശികളെ നിയോഗിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി. പൊതു-സ്വകാര്യ മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാക്കിയതിന്റെ ഭാഗമായാണ് പ്രവാസി നഴ്സുമാരെ ഒഴിവാക്കുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രവാസികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്ന നടപടികള്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം തുടര്‍ന്നുവരികയാണ്. 2017 ഡിസംബറില്‍ 5531 വിദേശി നഴ്സുമാരെയാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം നിയമിച്ചത്. എന്നാല്‍ 2015ല്‍ ഇത് 6113 ആയിരുന്നു. വിദേശികളുടെ എണ്ണം ഘട്ടംഘട്ടമായി കുറച്ചുകൊണ്ട് വരവെ ഇക്കാലയളവില്‍ സ്വദേശി നഴ്സുമാരുടെ എണ്ണം 8562ല്‍ നിന്ന് 8877ലേക്ക് വര്‍ദ്ധിപ്പിച്ചു. സ്വദേശിവത്കരണം 62 ശതമാനമായി വര്‍ദ്ധിപ്പിച്ചു. കൂടുതല്‍ സ്വദേശികള്‍ നഴ്സിങ് രംഗത്തേക്ക് വരുന്നതോടെ പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും