കഴിഞ്ഞ ദിവസം ശക്തമായി പെയ്ത മഴക്കൊപ്പം വന്ന ഇടിമിന്നലാണ് ആളുകളുടെ ജീവനെടുത്തത്.

റിയാദ്: തെക്കൻ സൗദിയിലെ നജ്റാനിൽ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ മരിച്ചു. പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലായാണ് ഞായറാഴ്ച അഞ്ചു പ്രദേശവാസികൾ മരിച്ചത്. കഴിഞ്ഞ ദിവസം ശക്തമായി പെയ്ത മഴക്കൊപ്പം വന്ന ഇടിമിന്നലാണ് ആളുകളുടെ ജീവനെടുത്തത്. നാല് യുവാക്കളും ഒരു കുട്ടിയുമാണ് മരിച്ചത്.

Read also: പുറപ്പെടാനൊരുങ്ങവെ വിമാനത്തിനുള്ളില്‍ പുക; ദുബൈയിലേക്കുള്ള വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കി

പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ പ്രവാസി മുങ്ങിമരിച്ചു
മസ്‍കത്ത്: പെരുുന്നാള്‍ അവധി ആഘോഷിക്കാന്‍ യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ പ്രവാസി മലയാളി മുങ്ങിമരിച്ചു. തൃശൂര്‍ കരൂപടന്ന സ്വദേശി ചാണേലി പറമ്പില്‍ സാദിഖ് (29) ആണ് സലാലയിലെ വാദി ദര്‍ബാത്തില്‍ മുങ്ങി മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

ദുബൈ ജബല്‍ അലിയിലെ കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന സാദിഖ്, അബുദാബിയിലുള്ള ബന്ധുക്കള്‍ക്കൊപ്പമാണ് സലാലയില്‍ എത്തിയത്. വാദി ദര്‍ബാത്തിലെ ജലാശയത്തില്‍ നീന്താന്‍ ശ്രമിക്കവെ ചെളിയില്‍ പൂണ്ട് കുടുങ്ങിപ്പോവുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി സാദിഖിനെ കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെളി നിറഞ്ഞ വാദി ദര്‍ബാത്തില്‍ കുളിക്കാന്‍ ഇറങ്ങിയവര്‍ നേരത്തെയും അപകടത്തില്‍പെട്ടിട്ടുണ്ട്. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അബ്‍ദുല്‍ കലാം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player