വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ 118 പ്രവാസികളെ അറസ്റ്റ് ചെയ്തു. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് 118 പ്രവാസികളെ അറസ്റ്റ് ചെയ്തതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറിയിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമലംഘകരെ പിടികൂടുന്നതിനായി പരിശോധന കര്‍ശനമാക്കാന്‍ നിർദേശം നൽകിയിരുന്നു. ഫർവാനിയ, സാൽമിയ, ബ്രയേ സലേം, മഹ്ബൗല എന്നീ പ്രദേശങ്ങളിൽ നിന്നാണ് 118 പേരെ അറസ്റ്റ് ചെയ്തത്.
ഇവരിൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന 22 പ്രവാസികളും ഉൾപ്പെടുന്നുണ്ട്. സെവൻത് റിംഗ് റോഡിനോട് ചേർന്നുള്ള ഒരു വിദൂര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ലൈസൻസില്ലാത്ത താൽക്കാലിക മാർക്കറ്റുകൾ നിയമലംഘകരുടെ കേന്ദ്രമായിരുന്നു. ഇവ ലക്ഷ്യം വച്ചാണ് മാൻപവർ അതോറിറ്റി പരിശോധന നടത്തിയത്. നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. കുവൈത്ത് മുനിസിപ്പാലിറ്റി ഈ സ്ഥലത്ത് പ്രദർശിപ്പിച്ച ഭക്ഷണ സാധനങ്ങൾ നീക്കം ചെയ്തു.
Read Also - പലസ്തീൻ ജനതയ്ക്ക് യുഎഇയുടെ അടിയന്തര സഹായം; നിര്‍ദ്ദേശം നല്‍കി ശൈഖ് മുഹമ്മദ്
മാസങ്ങൾക്ക് മുമ്പ് കാലാവധി കഴിഞ്ഞ ചിക്കനും ചീസും ജാമും ഉപയോഗിച്ച് പാചകം; കഫേ പൂട്ടിച്ച് അധികൃതര്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് വില്‍പ്പന നടത്തിയ കഫേ അധികൃതര്‍ പൂട്ടിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വാണിജ്യ നിയന്ത്രണ വകുപ്പിലെ ഇൻസ്പെക്ടർമാർ ഹവല്ലിയിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു റസ്റ്റോറന്റും കഫേയും അടച്ചുപൂട്ടിയത്.
ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യക്തമായ ലംഘനമാണ് കണ്ടെത്തിയത്. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ ഇവിടെ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഉപഭോക്താക്കൾക്ക് ഭക്ഷണം നൽകുന്നതിനുള്ള ലൈസൻസ് കൈവശം വച്ചിരുന്ന ഹവല്ലിയിലെ ഒരു കഫേയിൽ ട്രേഡ് ഇൻസ്പെക്ടർമാർ പതിവ് ഫീൽഡ് പരിശോധനകൾ നടത്തുകയായിരുന്നു. മാസങ്ങൾക്കു മുമ്പ് തന്നെ കാലാവധി അവസാനിച്ച ഉത്പന്നങ്ങൾ ഉപയോഗിച്ചായിരുന്നു ഇവിടെ ഭക്ഷണ- പാനീയങ്ങൾ ഉണ്ടാക്കിയിരുന്നതെന്ന് കണ്ടെത്തി. ചിക്കൻ, ചീസ്, ജാം, ഹാലൂമി, തേങ്ങ തുടങ്ങിയ ഇനങ്ങളും ചൂടുള്ളതും തണുത്തതുമായ പാനീയങ്ങൾക്കുള്ള ചേരുവകളും കാലാവധി അവസാനിച്ച വസ്തുക്കളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
