യുവതിക്ക് 11 തവണ കുത്തേറ്റു. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ യാസ്മിനെ കണ്ടെത്തുകയായിരുന്നു.

കെയ്‌റോ: ഈജിപ്തില്‍ ഡോക്ടറായ യുവതിയെ ഭര്‍ത്താവ് മക്കളുടെ മുമ്പില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തി. ഈജിപ്തിലെ അല്‍ ദഖഹ്ലിയ ഗവര്‍ണറേറ്റിലാണ് ബലിപെരുന്നാള്‍ ദിനത്തില്‍ നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. കുടുംബ കലഹത്തെ തുടര്‍ന്നാണ് ദന്ത ഡോക്ടറായ പ്രതി മഹ്മൂദ് മജ്ദി അബ്ദുല്‍ഹാദി(29) ഡോക്ടറായ ഭാര്യ യാസ്മിന്‍ ഹസന്‍ യൂസഫ് സുലൈമാനെ(26) കുത്തി കൊലപ്പെടുത്തിയത്.

 അല്‍മന്‍സൂറയിലെ ശാവ ഗ്രാമത്തിലെ വീട്ടിലാണ് മൂന്ന് മക്കളുടെ മുമ്പിലായിരുന്നു സംഭവം. യുവതിക്ക് 11 തവണ കുത്തേറ്റു. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ യാസ്മിനെ കണ്ടെത്തുകയായിരുന്നു. ഇവരാണ് പൊലീസില്‍ വിവരം അറിയിച്ചത്. കൃത്യത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona