യാത്രക്കാരുടെ ബാഗേജിൽ വിലപിടിപ്പുള്ള വസ്തുക്കളുണ്ടെങ്കിൽ അതിന് തുല്യമായ തുക നഷ്ടപരിഹാരം ലഭിക്കുന്നതിന് യാത്രക്കാർക്ക് അവകാശമുണ്ട്.
ദമാം: സൗദിയിൽ വിമാന യാത്രക്കാരുടെ നഷ്ടപ്പെടുന്ന ബാഗേജുകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കി ഉപഭോക്തൃ അവകാശ സംരക്ഷണ നിയമാവലി പുറത്തിറക്കി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പരാതികളിൽ മുപ്പത് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും നിയമാവലി വ്യക്തമാക്കുന്നു.
യാത്രക്കാരുടെ നഷ്ടപ്പെടുന്ന ബാഗേജുകൾക്കു വിമാനക്കമ്പനികൾ പരമാവധി 5,960 റിയാൽ നഷ്ടപരിഹാരം നൽകണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കിയ ഉപഭോക്തൃ അവകാശ സംരക്ഷണ നിയമാവലിയിലാണ് പറയുന്നത്. അതേസമയം, യാത്രക്കാരുടെ ബാഗേജിൽ വിലപിടിപ്പുള്ള വസ്തുക്കളുണ്ടെങ്കിൽ അതിന് തുല്യമായ തുക നഷ്ടപരിഹാരം ലഭിക്കുന്നതിന് യാത്രക്കാർക്ക് അവകാശമുണ്ട്.
എന്നാൽ, ഇതിന് ബാഗേജിൽ അടങ്ങിയ സാധനങ്ങളുടെ വിവരം വിമാനം കയറുന്നതിനു മുൻപ് വെളിപ്പെടുത്തണം. ഇതിനായി പ്രത്യേക അപേക്ഷ പൂരിപ്പിച്ചു നൽകണം. നഷ്ടപരിഹാരം തേടി യാത്രക്കാരിൽ നിന്ന് പരാതി ലഭിച്ചാൽ മുപ്പത് ദിവസത്തിനകം നഷ്ടപരിഹാരം നൽകിയിരിക്കണമെന്നും നിയമാവലി വ്യക്തമാക്കുന്നു.
